ബംഗാളിൽ ബി.ജെ.പി രഥയാത്രയെ വെട്ടാൻ മറ്റൊരു റാലിയുമായി മമതയും തൃണമൂലും
text_fieldsകൊൽക്കത്ത: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വർഗീയ രാഷ്ട്രീയം ഇളക്കിവിട്ട് ബംഗാൾ പിടിക്കാൻ ഇറങ്ങിയ ബി.ജെ.പിയുടെ രഥയാത്ര നാളെ തുടങ്ങാനിരിക്കെ അതിെന വെട്ടാൻ മറ്റൊരു 'രഥയാത്ര'യുമായി തൃണമൂൽ യൂത്ത് കോൺഗ്രസ്. നദിയയിൽ നാളെ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ പരിവർത്തൻ രഥയാത്രക്ക് തുടക്കം കുറിക്കാനിരിക്കെയാണ് അതേ സ്ഥലത്ത് അതേ ദിവസം കൂടുതൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ ശക്തിപ്രകടനത്തിന് തൃണമൂൽ ഒരുങ്ങുന്നത്. രണ്ടു ദിവസം നീളുന്ന മോട്ടോർ സൈക്കിൾ റാലിയാകും പാർട്ടി നടത്തുക. ആയിരക്കണക്കിന് മോട്ടോർ സൈക്കിളുകൾ റാലിയിൽ അണിനിരക്കുമെന്നാണ് പാർട്ടി പ്രഖ്യാപനം.
ബി.ജെ.പി രഥയാത്രക്ക് അനുമതി നിഷേധിച്ചെന്ന് ആരോപണം ഉയർന്നിരുന്നുവെങ്കിലും അനുമതി നൽകിയതിനു പിറകെയാണ് സ്വന്തം കക്ഷിയുടെ യുവ സംഘടനക്കും അതേദിവസം അതേ സ്ഥലത്ത് റാലിക്ക് അനുമതി നൽകി തൃണമൂലും മമതയും വീണ്ടും ഞെട്ടിച്ചത്. പരിവർത്തൻ രഥയാത്രയാണ് ബി.ജെ.പിയുടെതെങ്കിൽ ജനസമർഥൻ യാത്രയെന്നാകും തൃണമൂൽ പരിപാടിയുടെ പേര്. ജില്ലയിലുടനീളം തൃണമൂൽ യൂത്ത് കോൺഗ്രസ് ബാനർ വഹിച്ചുള്ള മോട്ടോർ സൈക്കിളുകൾ ശക്തി പ്രകടനമായി നീങ്ങും.
ബി.ജെ.പി യാത്രക്ക് അനുമതി നിഷേധിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് വാർത്താകുറിപ്പിൽ അറിയിച്ചു. നദിയ പൊലീസ് മേധാവിയും അനുമതി നിഷേധം ഇല്ലെന്ന് അറിയിച്ചു. എന്നാൽ, ഇസെഡ് കാറ്റഗറി സുരക്ഷയുള്ള നദ്ദയെ സ്വീകരിക്കാൻ ഒരുക്കം എന്തൊക്കെ നടത്തിയെന്ന് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. യാത്രയുടെ ലക്ഷ്യസ്ഥാനം, രാത്രികളിൽ തങ്ങുന്ന സ്ഥലങ്ങൾ, താമസ സൗകര്യം തുടങ്ങിയവയും അറിയിക്കണം.
രഥയാത്രക്ക് അനുമതി തേടിയിരുന്നില്ലെന്ന് ബി.ജെ.പി പശ്ചിമ ബംഗാൾ ജനറൽ സെക്രട്ടറി പ്രതാപ് ബാനർജിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.