റോഹിങ്ക്യകെള കൂട്ടത്തോടെ നാടുകടത്തുന്നു
text_fieldsന്യൂഡൽഹി: മ്യാന്മറിലെ വംശീയകലാപത്തെ തുടർന്ന് ഇന്ത്യയിലെത്തിയ റോഹിങ്ക്യൻ അഭയാർഥികളെ കൂട്ടത്തോടെ നാടുകടത്താൻ നടപടി തുടങ്ങി. ഇതിന് മുന്നോടിയായി ഡൽഹിയിലെ മ്യാന്മർ എംബസിയുടെ സഹകരണത്തോടെ മോദി സർക്കാർ ഡൽഹിയിലെ നാല് അഭയാർഥി ക്യാമ്പുകളിൽ ഫോറങ്ങൾ വിതരണം ചെയ്തു. അസമിൽനിന്ന് ഏഴ് മ്യാന്മർ അഭയാർഥികളെ നാടുകടത്താൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അനുമതി നൽകിയതിെൻറ ചുവടുപിടിച്ചാണ് പൊതുതെരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ട് മോദി സർക്കാറിെൻറ പുതിയ നീക്കം.
മ്യാന്മറിൽ റോഹിങ്ക്യൻ വംശജർക്കുനേരെയുള്ള അതിക്രമം തുടരുകയാണെന്നും വംശഹത്യ തുടരുന്ന സാഹചര്യത്തിൽ അഭയാർഥികൾക്ക് തിരിച്ചുചെല്ലുന്നതിനുള്ള സാഹചര്യം രൂപപ്പെട്ടിട്ടില്ലെന്നും െഎക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് റോഹിങ്ക്യകളെ ധിറുതിപിടിച്ച് നാടുകടത്തുന്നത്. ഡൽഹിയിലെ ശ്രംവിഹാർ, മദൻപുർ ഖാദർ, വികാസ്പുരി, ഖജൂരി ഖാസ് ക്യാമ്പുകളിലാണ് അഭയാർഥികളെ തിരിച്ചയക്കുന്നതിനുള്ള ഫോറങ്ങൾ നൽകിയത്. നാടുകടത്തുന്നതിന് മുന്നോടിയായി മ്യാന്മറുമായി ബന്ധപ്പെട്ട വ്യക്തിവിവരങ്ങൾ നൽകാനുള്ള ‘വ്യക്തിവിവര ഫോറം’ ഇംഗ്ലീഷിലും ബർമീസിലുമായിട്ടാണ് തയാറാക്കിയത്. ഇൗ മാസം 12നകം അവ പൂരിപ്പിച്ചുനൽകണമെന്നാണ് ഡൽഹി പൊലീസിെൻറ നിർദേശം.
മ്യാന്മറിൽ എവിടെനിന്ന് വന്നതാണെന്നും തിരിച്ച് എങ്ങോട്ടാണ് പോകേണ്ടതെന്നും രാജ്യം വിടാനുണ്ടായ കാരണമെന്താണെന്നും ഫോറത്തിൽ വ്യക്തമാക്കണം. മ്യാന്മറിൽ ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണെങ്കിൽ അതിെൻറ വിശദാംശങ്ങളും കിടന്ന ജയിലും എഴുതണം. െഎക്യരാഷ്ട്രസഭ അഭയാർഥി കാർഡ് നൽകിയ ഡൽഹിയിലെ നാല് ക്യാമ്പുകളിലെ 800ലധികം പേർ ഫോറം കൈപ്പറ്റിയിട്ടുണ്ടെന്ന് മ്യാന്മറിലെ രാഖൈനിൽനിന്ന് 2012ൽ അഭയാർഥിയായി എത്തിയ അലി ജൗഹർ ‘മാധ്യമ’ത്തോടു പറഞ്ഞു.
നാടുകടത്തുമെന്ന് ഭയന്ന് കഴിഞ്ഞയാഴ്ച തന്ന ഫോറം ആരും പൂരിപ്പിച്ചുനൽകിയിട്ടില്ല. ഇതേ തുടർന്ന് ചൊവ്വാഴ്ച രാത്രി ക്യാമ്പുകളിലെത്തി ഡൽഹി പൊലീസ് ബലമായി ഫോറം പൂരിപ്പിച്ചുവാങ്ങാനുള്ള ശ്രമം തുടങ്ങി. സുപ്രീംകോടതി പൂജ അവധിക്ക് അടക്കുന്ന വെള്ളിയാഴ്ച വരെയാണ് ഇവർക്ക് ഫോറം പൂരിപ്പിക്കാൻ ഡൽഹി പൊലീസ് നൽകിയ സമയം. അതിനാൽ നാടുകടത്തൽ തടയുന്നതിനുള്ള അവസാന ശ്രമം സുപ്രീംകോടതിയിൽ നടത്താൻ കഴിയില്ല. അസമിലെ ഏഴു റോഹിങ്ക്യകളെ നാടുകടത്താൻ സുപ്രീംകോടതി നൽകിയ അനുമതിയാണ് അഭയാർഥികൾക്ക് തിരിച്ചടിയായതെന്ന് അലി പറയുന്നു.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മ്യാന്മർ സന്ദർശനത്തിൽ ഇരുരാജ്യങ്ങളുടെ അതിർത്തിയിലെ സുരക്ഷയും റോഹിങ്ക്യകൾക്കെതിരെ വംശഹത്യ തുടരുന്ന വടക്കൻ സംസ്ഥാനമായ രാഖൈനും പ്രധാന ചർച്ചാവിഷയമായിരുന്നു. എന്നാൽ, ചർച്ചക്കുശേഷം നടത്തിയ പ്രസ്താവനയിൽ രാഖൈനിലെ വംശീയ ആക്രമണങ്ങളെക്കുറിച്ച് പരാമർശമൊന്നുമുണ്ടായിരുന്നില്ല.
അതേസമയം, രാഖൈനിൽ മ്യാന്മർ സുരക്ഷാസൈനികർ കൊല്ലപ്പെടുന്ന ആക്രമണങ്ങൾ പ്രത്യേകം പറഞ്ഞ് മോദി അപലപിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അഭയാർഥികളെ ഏതുവിധേനയും നാടുകടത്താൻ മ്യാന്മർ ഭരണകൂടവുമായി മോദി സർക്കാർ ധാരണയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.