റോഹിങ്ക്യരെ നാടുകടത്തണമെന്ന ഹരജിയിൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അനധികൃതമായി രാജ്യത്ത് തങ്ങുന്ന റോഹിങ്ക്യരെയും ബംഗ്ലാദേശി പൗരന്മാരെയ ും കണ്ടുപിടിച്ച് നാടുകടത്തണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജിയിൽ വാ ദം കേൾക്കുമെന്ന് സുപ്രീംകോടതി. 2017ൽ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ സമർപ്പിച്ച ഹരജിയിൽ ജൂലൈ ഒമ്പതിന് വാദംകേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അനധികൃതമായി രാജ്യത്ത് തങ്ങുന്ന 40,000ത്തോളം റോഹിങ്ക്യൻ മുസ്ലിംകളെ മ്യാന്മറിലേക്ക് നാടുകടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. പശ്ചിമബംഗാളിലൂടെയും ത്രിപുരയിലൂടെയും മ്യാന്മറിൽനിന്ന് നുഴഞ്ഞുകയറ്റത്തിന് സംഘടിത ശ്രമങ്ങളുള്ളതായും ഹരജയിൽ ആരോപിച്ചു.
ഈ ഹരജിക്കൊപ്പം റോഹിങ്ക്യൻ അഭയാർഥികളുമായി ബന്ധപ്പെട്ട മറ്റു രണ്ട് ഹരജികൾകൂടി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. മ്യാന്മറിലെ അക്രമങ്ങളിൽനിന്ന് രക്ഷപ്പെട്ട് അഭയാർഥികളായി ഇന്ത്യയിൽ എത്തിയ മുഹമ്മദ് സലീമുല്ല, മുഹമ്മദ് ശാകിർ എന്നിവരുടെ ഹരജിയാണ് ഒന്ന്. ഇതിനെതിരെ സമർപ്പിച്ച രാഷ്ട്രീയ സ്വാഭിമാൻ അന്തോളൻ നേതാവ് കെ.എൻ. ഗോവിന്ദാചാര്യയുടെ ഹരജിയാണ് മറ്റൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
