Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോഡപകടക്കേസുകളിൽ ...

റോഡപകടക്കേസുകളിൽ നഷ്ടപരിഹാരം കൂട്ടുന്നു

text_fields
bookmark_border
റോഡപകടക്കേസുകളിൽ  നഷ്ടപരിഹാരം കൂട്ടുന്നു
cancel

ന്യൂഡൽഹി: റോഡ് അപകടങ്ങളിൽ പെടുന്നവർക്കുള്ള ചുരുങ്ങിയ നഷ്ടപരിഹാര തുക പത്തുമടങ്ങ് കണ്ട് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇൗ സാഹചര്യത്തിൽ, വാഹനമുടമകളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം തുകയും വൈകാതെ ഗണ്യമായി ഉയരും. റോഡപകട മരണങ്ങളിൽ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപയാണ് നഷ്ടപരിഹാരം നിർദേശിക്കുന്നത്. അംഗവൈകല്യം സംഭവിക്കുന്നവർക്ക് അര ലക്ഷം മുതൽ അഞ്ചുലക്ഷം വരെ. ഒാരോ വർഷവും ഇൗ തുക അഞ്ചു ശതമാനം വർധിക്കും. നഷ്ടപരിഹാരത്തുക നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. റോഡപകട മരണം, സ്ഥിരമായ അംഗവൈകല്യം, ചെറിയ പരിക്കുകൾ എന്നിവയുടെ കാര്യത്തിൽ പ്രായമോ വരുമാനമോ മാനദണ്ഡമാക്കാതെ നഷ്ടപരിഹാരത്തുക വർധിപ്പിക്കാനാണ് തീരുമാനം. പുതിയ വ്യവസ്ഥകൾ ഉപരിതല ഗതാഗത മന്ത്രാലയം വൈകാതെ വിജ്ഞാപനം ചെയ്യും.

മോേട്ടാർ വാഹന നിയമപ്രകാരം ഇപ്പോൾ മരണത്തിന് 50,000 രൂപ മാത്രമാണ് നഷ്ടപരിഹാരത്തുക. വൈകല്യം സംഭവിച്ചാൽ 25,000 രൂപ. പ്രായവും വരുമാനവും ആശ്രിതരുടെ എണ്ണവും അടിസ്ഥാനപ്പെടുത്തി തുകയിൽ മാറ്റം വരും. നഷ്ടപരിഹാരം കിട്ടണമെങ്കിൽ ഡ്രൈവറുടെ തെറ്റ് തെളിയിക്കാൻ സാധിക്കുകയും വേണം.  ഇത്രയുംകുറഞ്ഞ തുക സ്വീകരിച്ച് കേസ് അവസാനിപ്പിക്കാൻ ആരും തയാറല്ല. അതുകൊണ്ട് വാഹനാപകട നഷ്ടപരിഹാര ൈട്രബ്യൂണലിലേക്ക് (എം.എ.സി.ടി) എല്ലാ കേസുകളും പോകുന്നതാണ് സാഹചര്യം. അത് പരമാവധി കുറക്കാൻ ചുരുങ്ങിയ നഷ്ടപരിഹാരത്തുക ഉയർത്തി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. 24 വർഷങ്ങൾക്കുശേഷമാണ് വാഹനാപകട നഷ്ടപരിഹാരത്തുക ഉയർത്തി നിശ്ചയിക്കുന്നത്. മന്ത്രാലയം മുന്നോട്ടുവെക്കുന്ന നഷ്ടപരിഹാരെത്തക്കാൾ ഉയർന്ന തുക കിട്ടുമെന്ന് കരുതുന്നവർക്ക് എം.എ.സി.ടിയെ സമീപിക്കാം.

എം.എ.സി.ടി കേസുകളിൽ ശരാശരി മൂന്നുലക്ഷം മുതൽ അഞ്ചുലക്ഷം രൂപവരെയാണ് നഷ്ടപരിഹാരം കിട്ടുന്നതെന്നാണ് സമീപവർഷങ്ങളിലെ കണക്ക്. അതിെൻറ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം പുതുക്കി നിശ്ചയിക്കുന്നത്. പ്രതിവർഷം ഒന്നരലക്ഷം പേർ രാജ്യത്ത് റോഡപകടങ്ങളിൽ മരിക്കുന്നുവെന്നാണ് ഒൗദ്യോഗിക കണക്ക്. അഞ്ചുലക്ഷം പേർക്ക് പരിക്കേൽക്കുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentmalayalam news
News Summary - Road Accident - India News
Next Story