മുതിർന്ന മാധ്യമപ്രവർത്തകൻ ശുജാഅത്ത് ബുഖാരി ശ്രീനഗറിൽ െവടിയേറ്റ് മരിച്ചു
text_fieldsശ്രീനഗർ: മുതിർന്ന മാധ്യമ പ്രവർത്തകനും ‘റൈസിങ് കശ്മീർ’ പത്രത്തിെൻറ എഡിറ്ററുമായ ശുജാഅത്ത് ബുഖാരി ശ്രീനഗറിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. നഗരത്തിലെ പ്രസ് കോളനിയിൽ പ്രവർത്തിക്കുന്ന ഒാഫിസിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് വെടിയേറ്റത്. 60 വയസ്സിനടുത്താണ് ശുജാഅത്തിെൻറ പ്രായം. ഇഫ്താർ പാർട്ടിക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് വെടിയേറ്റതെന്ന് ഉന്നേതാദ്യോഗസ്ഥൻ പറഞ്ഞു. അക്രമത്തിൽ ശുജാഅത്തിെൻറ സുരക്ഷഭടനും കൊല്ലപ്പെട്ടു.
മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഒരു സിവിലിയനും വെടിയേറ്റതായാണ് റിപ്പോർട്ട്. തൊട്ടടുത്തുനിന്നാണ് ആക്രമി വെടിയുതിർത്തത്. അടുത്ത കാലത്തൊന്നും കശ്മീരിൽ മാധ്യമ പ്രവർത്തകർക്കുേനരെ അക്രമം നടന്നിട്ടില്ല. അതിനാൽ, ശുജാഅത്തിെൻറ കൊല മാധ്യമലോകത്തെ നടുക്കി. 2000 മുതൽ ശുജാഅത്തിന് പൊലീസ് സംരക്ഷണമുണ്ട്. കശ്മീർ താഴ്വരയിൽ സമാധാനം നിലനിർത്താനായി നിരവധി പരിപാടികൾ നടത്തിയ വ്യക്തിയാണ് ശുജാഅത്ത്. അക്രമികളിൽ എത്രപേർ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല.
ശുജാഅത്ത് മുമ്പ് ദീർഘകാലം ‘ദ ഹിന്ദു’ ദിനപത്രത്തിെൻറ ശ്രീനഗർ ബ്യൂറോ ചീഫ് ആയിരുന്നു. ശുജാഅത്തിെൻറ കൊലയിൽ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി നടുക്കവും സങ്കടവും പ്രകടിപ്പിച്ചു. ഇൗദിെൻറ തലേന്ന് ഭീകരത അതിെൻറ വികൃതമുഖം പുറത്തെടുത്തുവെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും അവർ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ഉമർ അബ്ദുല്ല ഉൾപ്പെടെ നിരവധി നേതാക്കൾ സംഭവത്തിൽ ദുഃഖവും രോഷവും അറിയിച്ചു. കശ്മീരിലെ പ്രമുഖ കുടുംബാംഗമാണ്. അദ്ദേഹത്തിെൻറ പിതാവും മാധ്യമ പ്രവർത്തകനായിരുന്നു. ജ്യേഷ്ഠൻ സെയ്ദ് ബശാറത്ത് ബുഖാരി മഹ്ബൂബ മുഫ്തി സർക്കാറിൽ നിയമമന്ത്രിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.