ആരോഗ്യം അവകാശമാക്കണം –സമിതി
text_fieldsന്യൂഡല്‍ഹി: ആരോഗ്യം സംസ്ഥാന പട്ടികയില്‍ നിന്ന് സമാവർത്തി പട്ടികയിലേക്ക് മാറ്റണ മെന്നും ഇതിനായി ഭരണഘടന ഭേദഗതിചെയ്യണമെന്നും 15ാം ധനകാര്യ കമീഷൻ നിയോഗിച്ച സമിത ിയുടെ റിപ്പോർട്ട്. ആരോഗ്യം മൗലികാവകാശമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങളാണ് ധനകാര്യ കമീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുള്ളത്.
ബിരുദാനന്തര മെഡിക്കല്‍ വിദ്യാഭ്യാസം മെഡിക്കല്‍ കോളജില്‍നിന്നു മാറ്റി പൊതു, സ്വകാര്യ ആശുപത്രികളിലാക്കണം, മെഡിക്കല്‍ കോളജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസിന് വിലക്ക് കർശനമാക്കണം, ബിരുദ, ബിരുദാനന്തര മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ ഏക പൊതു പരീക്ഷ ഏര്‍പ്പെടുത്തണം, 2025നകം എം.ബി.ബി.എസ് സീറ്റുകളും പി.ജി സീറ്റുകളും തുല്യമാക്കണം, എം.ബി.ബി.എസ് പാഠ്യപദ്ധതി പരിഷ്കരിക്കണം, ആയുഷിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അടിസ്ഥാന ശസ്ത്രക്രിയ, പ്രസവ ചികിത്സ, നേത്ര ചികിത്സ, അനസ്തേഷ്യ, ഗൈനക്കോളജി തുടങ്ങിയവക്കായി ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തു സ്വകാര്യ പങ്കാളിത്തം കൂടുതല്‍ ഉറപ്പു വരുത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍കൈ എടുക്കണം.
സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് നികുതി ഇളവ്, കുടുംബാരോഗ്യ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കുക, നഴ്സിങ് കൗണ്‍സിലിെൻറ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തി നഴ്സിങ് വിദ്യാഭ്യാസരംഗത്ത് സമഗ്ര നവീകരണം, സംസ്ഥാന സര്‍ക്കാറുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക, ഡോക്ടര്‍മാര്‍ക്ക് ഗ്രാമീണ മേഖലയില്‍ കൂടുതല്‍ പരിശീലനം നല്‍കണം തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.