ബാബരി ഭൂമി വിധി: പുനഃപരിശോധനാ ഹരജി നൽകി
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദിെൻറ 2.77 ഏക്കർ ഭൂമി രാമേക്ഷത്രത്തിന് വിട്ടുകൊടുത്ത വിധിക്കെതിരെ ജംഇയ്യതുൽ ഉലമായേ ഹിന്ദ് സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി സമർപ്പിച്ചു. തെളിവുകളുടെയും യുക്തിയുടേയും അടിസ്ഥാനത്തിലല്ല ബാബരി ഭൂമിയുടെ ഉടമാവകാശ തർക്കത്തിൽ വിധി പുറപ്പെടുവിച്ചതെന്നതിനാലാണ് പുനഃപരിശോധന ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ചതെന്ന് ജംഇയ്യതുൽ ഉലമായേ ഹിന്ദ് തലവൻ മൗലാന അർഷദ് മദനി വ്യക്തമാക്കി.
ബാബരി ഭൂമി കേസിൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് പുറെപ്പടുവിച്ച വിധി പള്ളി തകർത്തവരുടെ നിയമലംഘനത്തിനുള്ള പാരിതോഷികമായെന്നും, നീതി പുലരാതെ രാജ്യത്ത് സമാധാനമുണ്ടാവില്ലെന്നും ജംഇയ്യത് ഹരജിയിൽ വ്യക്തമാക്കി. പള്ളിയുടെ ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്ത് പകരം അഞ്ചേക്കർ മുസ്ലിംകൾക്ക് നൽകണമെന്ന മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിെൻറ വിധി സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
പുനഃപരിശോധനാ ഹരജി സമർപ്പിക്കില്ലെന്ന ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിെൻറ നിലപാട് തള്ളിയാണ്, കേസിലെ മറ്റൊരു ഹരജിക്കാരനായ എം. സിദ്ദീഖിനെ പ്രതിനിധാനംചെയ്ത് ജംഇയ്യതിെൻറ മൗലാന സയ്യിദ് അശ്ഹദ് റാശിദി 217 പേജുള്ള പുനഃപരിശോധനാ ഹരജി സമർപ്പിച്ചത്. സുപ്രീംകോടതിയുടെ കണ്ടെത്തലുകളിൽ തെറ്റില്ലാതിരുന്നിട്ടും വിധി അബദ്ധമായെന്ന് ഹരജി ചൂണ്ടിക്കാട്ടി.
ബാബരി ഭൂമിയിൽ രാമക്ഷേത്രമുണ്ടാക്കാനുള്ള വിധി പുറപ്പെടുവിച്ചത് പള്ളി പൊളിച്ചതിനുള്ള കോടതിയുടെ അംഗീകാരമായി. കോടതി തന്നെ തള്ളിപ്പറഞ്ഞ 1934ലെ താഴികക്കുടം തകർക്കലിനും 1949ലെ വിഗ്രഹങ്ങൾ സ്ഥാപിക്കലിനും 1992ലെ പള്ളി പൊളിക്കലിനുമുള്ള പാരിതോഷികമാണ് വിധി. നിയമവിരുദ്ധ പ്രവർത്തനത്തിെൻറ പ്രയോജനം ഒരു വ്യക്തിയും അനുഭവിക്കരുതെന്ന തത്ത്വമാണ് ഇവിടെ ലംഘിക്കപ്പെട്ടത്. ഒരു സിവിൽ തർക്കത്തിനിടയിൽ സംഭവിക്കുന്ന കളങ്കിത പ്രവൃത്തി നിലനിർത്തരുതെന്ന തത്ത്വവും വിധിയിൽ മാനിച്ചില്ല. ഒരു സിവിൽ കേസിൽ ഭരണഘടനയുടെ 142ാം അനുഛേദം ഉപയോഗിച്ച അഞ്ചംഗ ബെഞ്ചിെൻറ നടപടിയും തെറ്റാണ്.
ബാബരി മസ്ജിദിെൻറ മധ്യ താഴികക്കുടത്തിന് താഴേക്ക് നോക്കിയാണ് ഹിന്ദുക്കൾ ആരാധിച്ചിരുന്നതെന്ന കേവലം അവകാശവാദം സിവിൽ കേസിലെ കൈവശാവകാശമാക്കി സുപ്രീംകോടതി മാറ്റിയെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി. എന്നാൽ, ആ കെട്ടിടം എപ്പോഴും പള്ളിയായിരുന്നുവെന്നും പൂർണമായും മുസ്ലിംകളുടെ കൈവശമായിരുന്നുവെന്നുമുള്ള വസ്തുത കോടതി മാനിച്ചില്ല.
1528നും 1856നുമിടയിൽ പള്ളി ഉപയോഗിച്ചത് സംബന്ധിച്ച നിലപാടിൽ ഇന്ത്യൻ തെളിവ് നിയമത്തിെൻറ 114ാം വകുപ്പും കോടതി കണക്കിലെടുത്തില്ല. പൂർണമല്ല എന്നു പറഞ്ഞുതന്നെ സഞ്ചാരികളുടെ വിവരണങ്ങളും പുരാവസ്തു വിദഗ്ധരുടെ കണ്ടെത്തലുകളും മാനിച്ചതിലൂടെയും കോടതി തെറ്റാണ് ചെയ്തതെന്നും ഹരജിയിലുണ്ട്.
തുറന്ന കോടതിയും പകരം വരുന്ന ജഡ്ജിയും നിർണായകം
ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിന് അറുതിയായില്ലെന്ന് വ്യക്തമാക്കി ബാബരി കേസ് അന്തിമ വിധിക്കെതിരെ പുനഃപരിേശാധന ഹരജി സുപ്രീംകോടതിയിലെത്തിയതോടെ രാജ്യം ഉറ്റുനോക്കുന്നത് നിർണായകമായ രണ്ടു തീരുമാനങ്ങളിലേക്ക്. തുറന്ന കോടതിയിൽ പുനഃപരിശോധന ഹരജികൾ പരിഗണിക്കുമോ എന്നതാണ് ഒന്നാമത്തേത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയും സഹ ജഡ്ജിമാരുമാണ് ഇത് തീരുമാനിക്കേണ്ടത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പകരം ആര് ബെഞ്ചിലിരിക്കുമെന്നതാണ് രണ്ടാമത്തെ നിർണായക തീരുമാനം. ചീഫ് ജസ്റ്റിസ് ബോബ്ഡെയാണ് അത് തീരുമാനിക്കുക.
സാധാരണഗതിയിൽ ജഡ്ജിമാരുടെ ചേംബറിൽ അഭിഭാഷകരുടെ പോലും അസാന്നിധ്യത്തിൽ പുനഃപരിശോധന ഹരജികൾ പരിഗണിച്ച് വിധി മാത്രം പുറത്തുവിടാറാണ് പതിവ്. എന്നാൽ, പ്രമാദമായ പല കേസുകളും തുറന്ന േകാടതിയിൽ പരിഗണിച്ചിട്ടുമുണ്ട്. തുറന്ന കോടതിയിൽ കേെട്ടങ്കിലേ ഹരജിക്കാർക്ക് തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.