Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശത്ത്...

വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ മറ്റു രാജ്യങ്ങളുടെ കഠിനശ്രമം; അവർ അങ്ങനെ, നമ്മൾ?

text_fields
bookmark_border
british-airways.jpg
cancel

ന്യൂഡൽഹി: ഗൾഫ് പ്രവാസികളെ തിരിച്ചെത്തിക്കാനാവില്ലെന്ന് കേന്ദ്രം പറയുേമ്പാഴും കോ വിഡിൽ വലഞ്ഞ പല രാജ്യങ്ങളും വിദേശങ്ങളിൽ കുടുങ്ങിയ പൗരന്മാർക്കുവേണ്ടി നടത്തിയത്  നിരവധി സർവിസുകൾ. അതുവഴി അവർ ഭൂരിപക്ഷത്തെയും മടക്കിയെത്തിക്കുകയും ചെയ്തു. അ മേരിക്ക, ഫ്രാൻസ്, ജർമനി, ജപ്പാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ഇതി നായി നിരവധി സർവിസുകളാണ് നടത്തിയത്. രാജ്യാന്തര വിമാന സർവിസുകൾ നിലച്ച മാർച്ച് 22നു ശേഷമായിരുന്നു ഇത്.

ഇന്ത്യയിലുണ്ടായിരുന്ന 20,473 വിദേശികളെ അവരവരുടെ രാജ്യങ്ങളിലെത്തിച്ചുവെന്ന് വിദേശമന്ത്രാലയം തന്നെ അറിയിച്ചിരുന്നു. മാർച്ച് 24 മുതൽ പൂർണ അടച്ചുപൂട്ടലിലായ ഇന്ത്യയിൽ നിന്നാണ് ഇത്രയും വിദേശികൾ മടങ്ങിയത്. അതേസമയം, പ്രവാസി ഇന്ത്യക്കാരുള്ള രാജ്യങ്ങൾ അടച്ചുപൂട്ടലിലാണെന്ന വിചിത്ര വാദമാണ് സ്വന്തം പൗരന്മാരെ കൊണ്ടുവരുന്നതിന് തടസ്സമായി വിദേശകാര്യ മന്ത്രാലയം ഉന്നയിക്കുന്നത്. മറ്റു രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രക്കുവേണ്ടി എയർ ഇന്ത്യ പ്രത്യേകം സർവിസ് നടത്തിയിരുന്നു. ഈ മാസം എട്ട്, ഒമ്പത്, പത്ത് തീയതികളിൽ ഇന്ത്യയിലെ കാനഡ പൗരന്മാരെയുമായി എയർ ഇന്ത്യ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് സർവിസ് നടത്തി. അവിടെ നിന്ന് കാനഡ സ്വന്തം വിമാനത്തിൽ പൗരന്മാരെ നാട്ടിലെത്തിച്ചു.

ജർമനി, ഫ്രാൻസ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ തിരിച്ചെത്തിക്കാനും എയർ ഇന്ത്യ കരാറുണ്ടാക്കിയിട്ടുണ്ട്. കോവിഡിെൻറ കടുത്ത പ്രതിസന്ധികൾക്കിടയിലും അമേരിക്കയുടെ യുനൈറ്റഡ് എയർലൈൻസ് ഇതിനകം 87 സർവിസുകളാണ് നടത്തിയത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കു മാത്രം 50 സർവിസുകൾ. ന്യൂഡൽഹി, കൊൽക്കത്ത, ഡെറാഡൂൺ, അമൃത്സർ എന്നിവിടങ്ങളിൽനിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കും മുംബൈയിൽ നിന്ന് അറ്റ്ലാൻറയിലേക്കും ഏപ്രിൽ നാലു മുതൽ സർവിസുകൾ തുടങ്ങി. ഏപ്രിൽ ആറു വരെ 44,000 പൗരന്മാരെയാണ് തിരിച്ചെത്തിച്ചതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

മാർച്ച് 17 ന് ജർമനി കോവിഡ് മുന്നറിയിപ്പ് നൽകുമ്പോൾ രണ്ടു ലക്ഷത്തോളം പൗരന്മാർ മറ്റു രാജ്യങ്ങളിലുണ്ടായിരുന്നു. 400 ഓളം വിമാന സർവിസുകൾ വഴി ഒന്നര ലക്ഷത്തോളം പേരെ നാട്ടിലെത്തിച്ചു. ജർമൻ വിദേശമന്ത്രാലയവും സ്വകാര്യ ടൂർ ഓപറേറ്റർമാരും കൈകോർത്താണ് തിരിച്ചെത്തിക്കൽ യത്നം നടത്തിയത്. ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ബംഗളൂരുവിൽനിന്നു മാത്രം 1300 ജപ്പാൻകാർ മടങ്ങുന്നുണ്ട്. ജപ്പാൻ എയർലൈനാണ് ടോക്യോ നരിറ്റ വിമാനത്താവളത്തിലേക്ക് സർവിസ് നടത്തുന്നത്.

ഇന്ത്യയിലെ 3000ത്തിലേറെ പൗരന്മാരെ തിരിച്ചുകൊണ്ടുപോകാൻ 19 വിമാനങ്ങൾ വെള്ളിയാഴ്ച ബ്രിട്ടൻ പ്രഖ്യാപിച്ചു. പെറു, ഘാന, അൽജീരിയ, നേപ്പാൾ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും സർവിസ് നടത്തുമെന്ന് ബ്രിട്ടെൻറ ദക്ഷിണേഷ്യ - കോമൺവെൽത്ത് കാര്യ മന്ത്രി താരിഖ് അഹ്മദ് അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് തുർക്കി തിരിച്ചെത്തിച്ചത് 3614 പേരെയാണെന്ന് വിദേശകാര്യ മന്ത്രി മെൽവുട് കവുസൊഗ് ലു പറഞ്ഞു. ഇസ്തംബൂളിൽ 14 ദിവസം ക്വാറൻറീൻ ചെയ്ത ശേഷമാണ് ഇവരെ മടങ്ങാൻ അനുവദിച്ചത്. യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ സംയുക്തമായി മടക്കിക്കൊണ്ടു വന്നത് 1159 പേരെയാണ്. ഈജിപ്ത്, മൊറോക്കോ, ഫിലിപ്പീൻസ്, അർജൻറീന, ടുനീഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് തിരികെയെത്തിച്ചത്.

900 ബ്രിട്ടീഷുകാരെ നാട്ടിലെത്തിക്കാൻ വിമാനങ്ങളെത്തും

അഹ്മദാബാദ്: ലോക്ഡൗണിനെ തുടർന്ന് ഗുജറാത്തിൽ അകപ്പെട്ട 900 ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കാൻ ബ്രിട്ടീഷ് എയർവേസ്. ഇതിനായി അഹ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ഏപ്രിൽ 13, 15, 17 തീയതികളിലായി മൂന്നു ദുരിതാശ്വാസ സർവിസുകളുണ്ടാകുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സർവിസിനുള്ള വിമാനങ്ങൾ ലണ്ടനിൽ നിന്ന് എത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsExpatriatescovid 19
News Summary - return of Expatriates india -india news
Next Story