22 വർഷം സി.ആർ.പി.എഫിൽ; ഇപ്പോൾ അഭയാർഥി ക്യാമ്പിൽ
text_fieldsന്യൂഡൽഹി: സി.ആർ.പി.എഫിൽ 22 വർഷം ജോലി ചെയ്തു, 2002ൽ ഹെഡ് കോൺസ്റ്റബിളായി വിരമിച്ചു, 58ക ാരനായ ഐഷ് മുഹമ്മദിെൻറ ജീവിതം ഇപ്പോൾ വടക്കുകിഴക്കൻ ഡൽഹിയിലെ അഭയാർഥി ക്യാമ്പി ൽ. മുസ്തഫാബാദിലെ ഈദ്ഗാഹിലുള്ള അഭയാർഥി ക്യാമ്പിൽ മുഹമ്മദിനൊപ്പം, അക്രമത്തിൽ സർവതും നഷ്ടപ്പെട്ട നൂറുകണക്കിനുപേരുണ്ട്.
കഴിഞ്ഞ 25നാണ് ഭാഗീരഥി വിഹാറിലുള്ള മുഹമ്മദിെൻറ വീട് അക്രമികൾ ചാമ്പലാക്കിയത്. ‘അവർ 200-300 പേരുണ്ടായിരുന്നു. ആദ്യം കല്ലേറായിരുന്നു, പിെന്ന വെടിവെപ്പ്, ഒടുവിൽ തീവെപ്പ്. ഞാനും 26 വയസ്സുള്ള മകനും വീട്ടിലുണ്ടായിരുന്നു. ടെറസിൽ കയറി അവിടെനിന്ന് അയൽവീട്ടിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. മാർച്ച് 29ന് തീരുമാനിച്ചിരുന്ന എെൻറ മരുമകളുടെ വിവാഹത്തിന് വാങ്ങിവെച്ച സ്വർണാഭരണം അക്രമികൾ കൊള്ളയടിച്ചു’-മുഹമ്മദ് പറഞ്ഞു. അദ്ദേഹത്തിെൻറ ഭാര്യയെയും രണ്ടു മക്കളെയും ജന്മനാടായ ബുലന്ദ്ശഹറിലേക്ക് പറഞ്ഞയച്ചിരിക്കുകയാണ്. 1991ൽ മുഹമ്മദ് കശ്മീരിലായിരുന്നു. അന്ന് ജോലിക്കിടെ ഗുരുതര പരിക്കേറ്റിരുന്നു. ഇപ്പോൾ, കലാപത്തിനിടെ സംഭവിച്ചത് കാണുേമ്പാൾ തോന്നുന്നു, ഈ രാജ്യത്ത് ജീവിക്കാൻ എനിക്ക് അവകാശമില്ലെന്ന്.
ഭാഗീരഥി വിഹാർ അക്രമികൾ അഴിഞ്ഞാടിയ സ്ഥലമാണ്. നാലുദിവസമാണ് ഇരുമ്പുവടികളും ഹോക്കി സ്റ്റിക്കുകളുമായി ഗുണ്ടകൾ തെരുവിൽ േതർവാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.