റീട്ടെയ്ൽ ഷോപ്പുകൾ തുറക്കാമെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsന്യൂഡൽഹി: ലോക്ഡൗണിൽ റീട്ടെയ്ൽ ഷോപ്പുകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ അനുമതി. ചെറുകിട, ഇ ടത്തരം ഷോപ്പുകൾ തുറക്കാനാണ് അനുമതി നൽകിയത്. മാളുകളിൽ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമേ ഇളവ് ലഭിക്കൂ.
സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾ തുറക്കാൻ അനുമതിയില്ല. മാർക്കറ്റുകൾ, ഹൗസിങ് കോംപ്ലക്സ ുകൾ എന്നിവിടങ്ങളിൽ റീട്ടെയ്ൽ ഷോപ്പുകൾ മാത്രം തുറക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ ഉത്തരവിൽ പറയുന്നു. അതേ സമയം ഹോട്ട്സ്പോട്ടുകളിൽ ഈ ഇളവുകൾ ബാധകമാകില്ല. മുനിസിപ്പൽ കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ ഇളവുകൾ ഇല്ല.
ഷോപ്പുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ ജോലിക്കെത്താവൂ. ഇവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നേരത്തേ ഇത്തരത്തിൽ ഇളവുകൾ നേടിയിരുന്നു. ഇതിനോട് ചുവടുപിടിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറയും ഉത്തരവ്. വലിയ ആൾത്തിരക്കുകൾ ഉണ്ടാകാത്ത സ്ഥലങ്ങളിലെല്ലാം ഇത്തരത്തിൽ കടകൾക്ക് തുറന്നുപ്രവർത്തിക്കാം. കടകൾ തുറന്നുപ്രവർത്തിക്കുേമ്പാൾ സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് നിയന്ത്രണം ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
#COVID19 update
— Spokesperson, Ministry of Home Affairs (@PIBHomeAffairs) April 24, 2020
All registered shops regd under Shops & Establishment Act of respective States/ UTs, including shops in residential complexes, neighborhood & standalone shops exempted from #lockdown restrictions.
Prohibited: Shops in single & multi brand malls pic.twitter.com/NNz9abgWdA
അതേസമയം റീട്ടെയ്ൽ ഷോപ്പുകൾ തുറക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.