മുംബൈയിലും കൊൽക്കത്തയിലും കെട്ടിടം തകര്‍ന്ന് പത്തുപേര്‍ മരിച്ചു
text_fieldsമുംബൈ/കൊൽക്കത്ത: മുംബൈയിലും കൊൽക്കത്തയിലും കെട്ടിടങ്ങൾ തകര്‍ന്ന് വീണ് പത്തുപേര്‍ മരിച്ചു. മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് എട്ടുപേര്‍ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലെ ഗഡ്കോപ്പറിലുള്ള 35 വർഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. കൂടുതൽ പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഗ്നിരക്ഷസേന മേധാവി പി.എസ്. രഹാൻഗഡ്ലെ പറഞ്ഞു. മരിച്ചവരിൽ ആറുപേർ സ്ത്രീകളാണ്. കുടുങ്ങിയവരിൽ അധികവും സ്ത്രീകളും പ്രായമുള്ളവരുമാണെന്ന് കരുതുന്നു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ഗഡ്കോപ്പർ പാർക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന 15 കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണ് ചൊവ്വാഴ്ച രാവിലെ 10.30 ഒാടെ തകർന്നത്. മുകൾനിലയിൽ കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിെൻറ താഴത്തെ നിലയിൽ നടന്ന നിർമാണപ്രവർത്തനങ്ങളാണ് അപകടത്തിന് കാരണമായതെന്ന് സംശയമുണ്ട്. ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവരോടൊപ്പം ദേശീയ ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി മുംബൈയില്‍ തുടരുന്ന മഴയിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
കൊൽക്കത്ത നഗരത്തിൽ നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിെൻറ ഒരു ഭാഗം തകർന്നുവീണാണ് രണ്ടുപേർ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12.45നാണ് സെൻട്രൽ തൽതാല ഏരിയയിലെ 10 മിറർ സ്ട്രീറ്റ് കെട്ടിടം തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ഹിമാദ്രി പാഹറിെൻറയും (38) ഹൻസ ഷാവുവിെൻറയും മൃതദേഹങ്ങൾ കണ്ടെത്തിയത്. നഗര ഭരണാധികാരികൾ അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്ന കെട്ടിടമാണ് തകർന്നുവീണത്. താമസക്കാർക്ക് ഒാടിരക്ഷപ്പെടാനായത് വൻദുരന്തം ഒഴിവാക്കിയെന്ന് െപാലീസ് പറഞ്ഞു. ഇനിയാരും കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചെങ്കിലും രക്ഷപ്രവർത്തനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.