ട്രെയിൻ ബോഗികളിൽ റിസർവേഷൻ ചാർട്ട് പതിക്കുന്നത് നിർത്തുന്നു
text_fieldsമും ബൈ: ദീർഘദൂര ട്രെയിനുകളുടെ ബോഗികളിൽ യാത്രക്കാരുടെ റിസർവേഷൻ ചാർട്ട് പതിക്കുന്നത് റെയിൽവേ നിർത്തലാക്കുന്നു. ഡിജിറ്റൽ സംവിധാനം സജീവമായതോടെ ചാർട്ട് തയാറാക്കി പതിക്കുന്നത് അനാവശ്യവും പാഴ്ച്ചെലവുമാണെന്ന തിരിച്ചറിവിലാണ് നീക്കം.
മാർച്ച് മുതൽ മധ്യറെയിൽവേ മുംബൈ സി.എസ്.എം.ടി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനുകളിൽ ചാർട്ട് പതിക്കുന്നത് നിർത്തിയിട്ടുണ്ട്. 11 ലക്ഷത്തോളം പേരാണ് പ്രതിദിനം ടിക്കറ്റെടുക്കുന്നത്. ഇവരിൽ 70 ശതമാനവും ഒാൺലൈൻ വഴിയാണ്. ഇവരുടെ യാത്ര, റിസർവേഷൻ വിവരങ്ങൾ ഇ-മെയിൽ, മൊബൈൽ വഴി റെയിൽവേ നൽകുന്നുണ്ട്. നേരിട്ട് ടിക്കറ്റെടുക്കുന്നവരിൽനിന്ന് ലഭിക്കുന്ന മൊബൈൽ നമ്പറിലും വിവരങ്ങൾ നൽകുന്നു. അതിനാൽ ട്രെയിനിൽ ചാർട്ട് പതിക്കുന്നത് നഷ്ടമാണ്. ചാർട്ട് നിർത്തലാക്കുന്നതോടെ 28 ടൺ പേപ്പറാണ് ലാഭിക്കാനാകുക. സ്റ്റേഷനുകളിൽ റിസർവേഷൻ വിവരങ്ങൾ നൽകാൻ ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതുവരെ നോട്ടീസ് ബോർഡിൽ ചാർട്ട് പതിക്കുന്നത് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
