സാമ്പത്തിക സംവരണ ബിൽ ലോക്സഭ പാസാക്കി
text_fieldsന്യൂഡൽഹി: മുന്നോക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്ന സാമ്പത്തിക സംവ രണ ബിൽ ലോക്സഭ പാസാക്കി. ലോക്സഭയിൽ 323 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. മൂന്നുപേരാണ് എതിർത്ത് വേ ാട്ട് ചെയ്തത്. മുസ്ലിം ലീഗിെൻറ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എം.ഐ.എം അധ്യക്ഷൻ അസദുദ്ദീ ൻ ഉവൈസിയുമാണ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത്. എ.ഐ.എ.ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ തുടക്കത്തിൽ ബില്ലിനെ എതിർത്തിരുന്നു. എന്നാൽ പിന്നീട് കോൺഗ്രസും സി.പി.എമ്മും അനുകൂലിച്ച് വോട്ട് ചെയ്തു. ഇന്ന് ലോക്സഭയിൽ ബിൽ പാസാക്കിയതോടെ നാളെ ഇത് രാജ്യ സഭയുടെ പരിഗണനക്ക് വിടും.
ബിൽ അവതരിപ്പിച്ചപ്പോൾ ഒരു പാർട്ടിയും എതിർത്തിരുന്നില്ല. എന്നാൽ ബിൽ ചർച്ചക്കെടുത്തപ്പോൾ സി.പി.എമ്മും മറ്റ് പാർട്ടികളും എതിർപ്പുമായി വന്നു. കോൺഗ്രസിന് വേണ്ടി സംസാരിച്ച കെ.വി തോമസ് തിരക്കിട്ട് ബിൽ കൊണ്ടുവന്നത് ഉചിതമല്ലെന്ന അഭിപ്രായപ്പെട്ടു. എന്നാൽ സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മായാവതി ബില്ലിനെ പിന്തുണച്ചപ്പോൾ ആർ.ജെ.ഡിയും സമാജ്വാദി പാർട്ടിയും എതിർപ്പ് പ്രകടിപ്പിച്ചു.
ബില്ലിനെ പൂർണ്ണമായും പിന്തുണക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നുവെങ്കിലും സി.പി.എം പോളിറ്റ് ബ്യൂറോ ചർച്ചയില്ലാതെ ബിൽ കൊണ്ടുവന്ന നടപടിയെ എതിർത്തു. അതേസമയം സാമ്പത്തിക സംവരണത്തിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.