മുംബൈ: ടി.ആർ.പി തട്ടിപ്പിൽ മുംബൈ പൊലീസിനോട് അന്വേഷണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപബ്ലിക് ടി.വി. കേസിൽ സുപ്രീംകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചിട്ടുണ്ടെന്നും അതിൽ തീരുമാനമാകുന്നത് വെര അന്വേഷണം നടത്തരുതെന്നുമാണ് റിപബ്ലിക് ടി.വി ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശിവ സുന്ദരം മുംബൈ െപാലീസിനെഴുതിയ കത്തിൽ വ്യക്തമാക്കുന്നത്. ഒക്ടോബർ 15ന് മാത്രമേ തനിക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കു എന്നും ശിവസുന്ദരം അറിയിച്ചു.
ആർട്ടിക്കൾ 32 പ്രകാരം കേസിൽ റിട്ട് ഹരജി സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഹരജി ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ കേസിലെ അന്വേഷണം ഹരജി പരിഗണിക്കുന്നത് വരെ നിർത്തിവെക്കണമെന്ന് ശിവ സുന്ദരം അഭ്യർഥിച്ചു. ഹരജിയിലെ തീർപ്പ് അറിഞ്ഞ ശേഷം കേസിെൻറ നടപടികളുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 10ന് മുംബൈ പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആ ദിവസം താൻ നഗരത്തിലുണ്ടാവില്ലെന്നും ഇനി ഒക്ടോബർ 14-15 തീയതികളിൽ മാത്രമേ താൻ നഗരത്തിലുണ്ടാവുയെന്നും ശിവസുന്ദരം അറിയിച്ചിട്ടുണ്ട്.