രാജസ്ഥാനിൽ വിജയിക്കണമെങ്കിൽ വസുന്ധര രാജെയ മാറ്റണമെന്ന് ബി.ജെ.പി നേതാവ്
text_fieldsജയ്പൂർ: രാജസ്ഥാനിെല ഉപതെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതിനു പിറകെ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ബി.ജെ.പി നേതാവ്. തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ വസുന്ധര രാജെയെ സ്ഥാനത്തു നിന്ന് മാറ്റണമെന്നാണ് പാർട്ടിയുടെ കോട്ട ജില്ല പിന്നാക്ക വിഭാഗം നേതാവ് അശോക് ചൗധരിയുടെ ആവശ്യം. വസുന്ധര രാജെയുടെയും പാർട്ടി സംസ്ഥാന അധ്യക്ഷൻ അശോക് പർണമിയുടെയും പ്രവർത്തന രീതി ശരിയല്ല. നേതൃത്വത്തിൽമാറ്റം വന്നാൽ മാത്രമേ തെരഞ്ഞെടുപ്പിൽ വിജയമുണ്ടാകൂവെന്നും ചൗധരി വിമർശിച്ചു.
ഉപതെരഞ്ഞെടുപ്പിെല തോൽവിെയ തുടർന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം േകന്ദ്ര നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. വസുന്ധര രാജെയുെട പ്രവർത്തന രീതിയിൽ പാർട്ടി പ്രവർത്തകർ അസന്തുഷ്ടരാണ്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ നേതൃത്വത്തെ മാറ്റണമെന്നും കത്തിൽ പറയുന്നു.
പാർട്ടി പ്രവർത്തകർ ഒരു പ്രശ്നവുമായി എം.എൽ.എമാരെ സമീപിക്കുേമ്പാൾ അവർ എം.പിമാരെ സമീപിക്കാൻ ആവശ്യപ്പെടും. എന്നാൽ രണ്ടുപേരും പ്രശ്നത്തിൽ പരിഹാരം കാണില്ല. പ്രവർത്തകർ ഒരു ഫലവുമില്ലാതെ തിരികെ പോരേണ്ടി വരികയും ചെയ്യുന്നുവെന്നും ചൗധരി വിമർശിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിൽ അടിമത്തവും മുതലാളിത്ത മനോഭാവവും അവസാനിപ്പിക്കാൻ സമയമായി. പ്രവർത്തകർ അടിമകളല്ല, അവർ പാർട്ടിെയ ഇന്നത്തെ ഉന്നതികളിലെത്തിച്ച കഠിനാധ്വാനികളാണെന്നും ചൗധരി ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.