‘ജാമിഅ വിദ്യാർഥികളെ മോചിപ്പിക്കണം’
text_fieldsന്യൂഡൽഹി: പൗരത്വ നിയമ വിരുദ്ധ പ്രതിഷേധത്തിൽ മുൻനിരയിലുണ്ടായിരുന്നതിെൻറ പേരി ൽ അന്യായമായി അറസ്റ്റുചെയ്ത ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥികളെ വിട്ടയക്ക ണമെന്ന് പൗരാവകാശ പ്രവർത്തകർ ആവശ്യെപ്പട്ടു. സർക്കാർ നയങ്ങളെ എതിർക്കുന്നവരെ നി ശ്ശബ്ദരാക്കാനായി ഡൽഹി പൊലീസ് കോവിഡിെൻറ ഭാഗമായുള്ള ലോക്ഡൗൺ ദുരുപയോഗം ചെയ്യുകയാണെന്ന് ‘നമ്മൾ ഇന്ത്യക്കാർ’ എന്ന ബാനറിൽ 26 പേർ ഒപ്പിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആർ.ജെ.ഡി വിദ്യാർഥി വിഭാഗം നേതാവ് മീരാൻ ഹൈദർ, ജാമിഅ ഏകോപന സമിതി മീഡിയ കോഡിനേറ്റർ സഫൂറ സർഗാർ എന്നിവരെയാണ് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. പകർച്ചവ്യാധിക്കിടയിൽ ജയിലിൽ കഴിയുന്ന വിദ്യാർഥികളടക്കമുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയാണ്. ലോക്ഡൗൺ കാരണം കോടതികൾ ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
അറസ്റ്റിലായവർക്ക് നിയമസഹായം നിഷേധിക്കപ്പെടുകയാണെന്നും ടീസ്റ്റ സെറ്റൽവാദ്, യോഗേന്ദ്ര യാദവ്, ആനി രാജ, കവിത കൃഷ്ണൻ, ഉമർ ഖാലിദ് തുടങ്ങിയവർ ഒപ്പുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.