Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്രാമീണ മേഖലകളിൽ കടകൾ...

ഗ്രാമീണ മേഖലകളിൽ കടകൾ തുറക്കാൻ ഇളവ് നൽകി കേന്ദ്രം

text_fields
bookmark_border
ഗ്രാമീണ മേഖലകളിൽ കടകൾ തുറക്കാൻ ഇളവ് നൽകി കേന്ദ്രം
cancel
camera_altImage: New Indian Express

ന്യൂഡല്‍ഹി: ഹോട്സ്പോട്ട് ഒഴികെയുള്ള ഗ്രാമീണ, അർധ ഗ്രാമീണ മേഖലകളിൽ കടകള്‍ തു റക്കാന്‍ ഇളവ് നൽകി കേന്ദ്രം. ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെൻറ് നിയമം അനുസരിച് ച് രജിസ്റ്റർ ചെയ്ത ഗ്രാമീണ, അർധ ഗ്രാമീണ മേഖലകളിലെ കടൾക്കും നഗരങ്ങളിലെ ഒറ്റപ്പെ ട്ട കടകൾക്കും ജനവാസ കേന്ദ്രങ്ങളോട് ചേർന്ന കടകൾക്കും പ്രവര്‍ത്തിക്കാനാണ് അനുമത ി. കോര്‍പറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ കടകൾക്ക് ഇളവ് ബാധകമല്ല.

ഇതു സംബന ്ധിച്ച് വെള്ളിയാഴ്ച അര്‍ധരാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവിറ ങ്ങിയത്. ഇ- കോമേഴ്സ് വഴി അവശ്യ സാധന വിതരണത്തിനേ അനുമതിയുള്ളൂ. മറ്റു നിയന്ത്രണ ങ്ങൾ തുടരും.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മാസത്തിനുശേഷമാണ് പ്രാദേശികമായി അവശ്യ, അ വശ്യേതര വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാന്‍ അനുമതി ലഭിക്കുന്നത്.

പ്രവര്‍ത്തിക്കുന്ന കടകളില്‍ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. സാമൂഹിക അകലം പാലിക്കുകയും മുഖാവരണവും ഗ്ലൗസുകളും ധരിക്കുകയും വേണം. കൂടുതല്‍ നിയന്ത്രണം തുടരണോ എന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം, ഡൽഹിയിൽ കോവിഡ് നിയന്ത്രണ വിേധയമാകാത്തതിനാൽ കേന്ദ്ര ഇളവ് അനുവദിക്കില്ലെന്നും 30നുശേഷമേ സംസ്ഥാനത്ത് കട തുറക്കൂ എന്നും ഡൽഹി സർക്കാർ അറിയിച്ചു.

സംസ്ഥാനത്തും ഇളവുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്സ്പോട്ട് ഒഴികെ ഇടങ്ങളിലെ കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൗൺ ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഉത്തരവ് ലഭിച്ചു. ഏപ്രിൽ 15 െൻറ ഉത്തരവിൽ ഭേദഗതികൾ വരുത്തിയാണ് പുതിയ ഉത്തരവ്. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കോർപറേഷൻ, മുനിസിപ്പാലിറ്റിക്ക് പുറത്തുള്ള കടകൾ തുറക്കാമെന്നാണ് ഉത്തരവിലുള്ളത്. എന്നാൽ കേരളത്തിന് ചില പ്രത്യേകതകളുണ്ട്. നഗരങ്ങളും ഗ്രാമങ്ങളും കൂടിക്കലർന്നാണ് ഇവിടെ. ഇക്കാര്യം കേന്ദ്രത്തിനും അറിയാം. പട്ടണങ്ങളെ പൂർണമായും മാറ്റിനിർത്താനാകില്ല. അത് പരിഗണിച്ച് ഹോട്സ്പോട്ടല്ലാത്ത സ്ഥലങ്ങളിലെ കടകൾ തുറക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതു സംബന്ധിച്ച ഉത്തരവ് രാത്രി ഇറങ്ങി.

െറസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലെയും മാര്‍ക്കറ്റ് കോപ്ലക്സുകളിലെയും ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പ്രകാരമുള്ള കടകള്‍ തുറക്കാനും അനുമതിയുണ്ട്. മുനിസിപ്പല്‍-കോര്‍പറേഷന്‍ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ടു നില്‍ക്കുന്ന കടകള്‍ക്കും തുറക്കാം. സാമൂഹികഅകലം കൃത്യമായി പാലിച്ചുവേണം കടകൾ തുറക്കാൻ. എന്നാൽ മാളുകൾ തുറക്കില്ല.

50 ശതമാനം ജീവനക്കാരെ മാത്രം ഉപയോഗിച്ച് വേണം കടകൾ പ്രവർത്തിക്കാൻ. ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. ശാരീരിക അകലം നടപ്പാക്കുന്നതിന് ആവശ്യമെങ്കിൽ കടകൾക്ക് പൊലീസിെൻറ സഹായം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകൾ തുറക്കാമെന്ന് കരുതി ഉടൻ അതിനുള്ള നടപടികളല്ല സ്വീകരിക്കേണ്ടത്. ആദ്യം കടകൾ ശുചീകരിക്കണം, അണുമുക്തമാക്കണം. കുറച്ച് ദിവസങ്ങളെടുത്ത് ഈ നടപടികൾ പൂർത്തിയാക്കിയ ശേഷം കടകൾ തുറന്നാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് വ്യാപാരികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവ തുറക്കരുത്:
തിയറ്ററുകൾ, ഷോപ്പിങ് മാളുകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, മദ്യശാലകളും വില്‍പന കേന്ദ്രങ്ങളും, കൂട്ടം ചേര്‍ന്നുള്ള കടകള്‍, മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് ഷോപ്പുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സുകള്‍, സ്വിമ്മിങ് പൂളുകള്‍, ഓഡിറ്റോറിയങ്ങള്‍.

ഇവ തുറക്കാം:
ഗ്രാമീണ, അർധ ഗ്രാമീണ മേഖലകളിലെ രജിസ്റ്റർ ചെയ്ത കടകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കും മാര്‍ക്കറ്റുകളോടും ചേർന്ന കടകള്‍,
റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളോട് ചേർന്ന തയ്യല്‍ കടകള്‍, നഗരങ്ങങ്ങളില്‍ റസിഡന്‍ഷ്യന്‍ കോംപ്ലക്‌സുകളോട് ചേര്‍ന്നതോ ഒറ്റക്കു നില്‍ക്കുന്നതോ ആയ അവശ്യേതര വസ്തുക്കളുടെ വില്‍പന ശാലകള്‍, കോര്‍പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പുറത്തുള്ള മാര്‍ക്കറ്റ് കോംപ്ലക്‌സുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopsnational newslock downhotspot
News Summary - relaxation in lock down
Next Story