കോവിഡ് മതവുമായി ചേർത്ത് അവതരിപ്പിക്കരുതെന്ന് ലോകാരോഗ്യ സംഘടന
text_fieldsന്യൂഡൽഹി: രാജ്യങ്ങൾ കോവിഡിനെ ഏതെങ്കിലും മതവിഭാഗവുമായി ചേർത്ത് അവതരിപ്പിക്ക രുതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് തബ് ലീഗ് ജമാഅത്തിനെ പ്രതിസ്ഥാനത്ത് നിർത്തി സർക്കാർതന്നെ വിവരങ്ങൾ അവതരിപ്പിക്കുന്നത് ലോകാരോഗ്യ സംഘടന എതിർത്തു.
ഇതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഡബ്ല്യൂ.എച്ച്.ഒ എമർജൻസി പ്രോഗ്രാം ഡയറക്ടർ മൈക് റയാൻ പറഞ്ഞു. കോവിഡ് വരുന്നത് ആരുടെയും കുറ്റംകൊണ്ടല്ല. ഓരോ സംഭവത്തിലും ബാധിക്കുന്നയാൾ ഇരയാണ്. അതുകൊണ്ട്,
കോവിഡ് ബാധിതരെ വംശം, മതം, സമൂഹം എന്നീ ഗണങ്ങളിൽ പെടുത്തി അവതരിപ്പിക്കരുതെന്ന് അദ്ദേഹം ഇന്ത്യയിലെ സംഭവങ്ങളെ സൂചിപ്പിച്ച് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യ പ്രവർത്തകർക്കുനേരെ ആക്രമണമുണ്ടാകുന്നത് അപമാനകരമാണ്. അവർക്ക് സംരക്ഷണമൊരുക്കണമെന്നും ഇന്ദോറിൽ ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.