Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.പിമാരുടെ ശമ്പളം 30...

എം.പിമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചു; രണ്ട് വർഷത്തേക്ക് എം.പി ഫണ്ടില്ല

text_fields
bookmark_border
Prakash-Javadekar.jpg
cancel

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി വിളംബരം ചെയ്ത് അസാധാരണ ചെലവുചുരുക്കലി ലേക്ക് കേന്ദ്രസർക്കാർ. പ്രതിവർഷം അഞ്ചു കോടി രൂപ ഓരോ മണ്ഡലത്തിനും എത്തുന്ന എം.പിമാ രുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വർഷത്തേക്ക് മരവിപ്പിച്ചു. രാഷ്ട്രപതി, ഉപരാഷ് ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, എം.പിമാർ എന്നിവരുടെ പ്രതിമാ സ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചു. ചെലവു നിയന്ത്രണത്തിന് ഏപ്രിൽ ഒന്നു മുതൽ പ്രാബല ്യം.

ശമ്പളം കുറക്കുന്നതിനൊപ്പം വികസന പ്രവർത്തനങ്ങൾക്കും കത്രിക വെക്കുന്ന നിർദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇതാദ്യമായി വിഡിയോ കോൺഫറൻസ് വഴി നടന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് അംഗീകരിച്ചത്. എം.പിമാരുടെ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കാൻ നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. രണ്ടു ചെലവു ചുരുക്കലും വഴിയുള്ള പണം ഖജനാവിലേക്ക് പോകും.

കോവിഡ് വ്യാപനവും അതുമൂലമുള്ള സാമ്പത്തിക മാന്ദ്യവും മുൻനിർത്തിയാണ് ചെലവുചുരുക്കൽ. വരുമാന നഷ്ടം, ചെലവുചുരുക്കൽ, തൊഴിൽ നഷ്ടം തുടങ്ങിയ കടുത്ത പ്രതിസന്ധിയുടെ സാഹചര്യത്തിൽ, വികസന പ്രവർത്തനങ്ങളും സ്തംഭനത്തിലേക്ക് നീങ്ങുന്നുവെന്ന വ്യക്തമായ മുന്നറിയിപ്പാണ് എം.പി ഫണ്ട് വെട്ടിക്കുറക്കൽ.

ദീർഘകാല പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്ന് ബി.ജെ.പി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിനു പിന്നാലെയാണ് മന്ത്രിസഭ തീരുമാനം. നിയന്ത്രണത്തിെൻറ സന്ദേശം ജനപ്രതിനിധികളിൽ നിന്നുതന്നെ തുടങ്ങേണ്ടതുണ്ടെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ വിശദീകരിച്ചു.

കേരളത്തിന് നഷ്ടം 300 കോടി

ന്യൂഡൽഹി: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് (എം.പി.എൽ.എ.ഡി) മരവിപ്പിക്കാനുള്ള തീരുമാനം വഴി കേരളത്തിന് രണ്ടുവർഷം കൊണ്ട് നഷ്ടപ്പെടുന്നത് ശരാശരി 300 കോടി രൂപ. മന്ത്രിസഭ തീരുമാനം വഴി കേന്ദ്ര ഖജനാവിലേക്ക് രാജ്യത്തെ എല്ലാ എം.പിമാരുടെയും വിഹിതമായി കിട്ടുന്നത് 7,900 കോടി രൂപ. കേരളത്തിലെ 20 ലോക്സഭാംഗങ്ങൾ, ഒമ്പതു രാജ്യസഭാംഗങ്ങൾ എന്നിവർക്കു പുറമെ, കേരളത്തിനു പുറത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട മലയാളികളായ രാജ്യസഭാംഗങ്ങളുമുണ്ട്. ഇവർ മുഖേന അനുവദിക്കുന്ന വികസന വിഹിതമാണ് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ‘തൽക്കാലം’ നിലക്കുന്നത്. ഇതോടെ മണ്ഡലത്തിെൻറ വികസന പ്രവർത്തനങ്ങളിൽ കാര്യമായ പങ്കുവഹിക്കാനാവാതെ എം.പിമാർ നോക്കുകുത്തിയാവുന്ന അവസ്ഥ വരും.

26 വർഷം മുമ്പ് തുടങ്ങിവെച്ച പദ്ധതിയാണ് എം.പി ഫണ്ട്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് എം.പിമാർ മുഖേന ഓരോ വർഷവും ലഭ്യമാവുന്ന അഞ്ചു കോടി രൂപ ഇനി ഇല്ലാതാവും. പുനഃസ്ഥാപിക്കുമെന്ന് ഉറപ്പിക്കാനാവില്ല. എം.പി ഫണ്ട് നിർത്തലാക്കാൻ ശ്രമം നടന്നിരുന്നു. സഹായം കേന്ദ്രം നേരിട്ടു നൽകുന്നതാണ് രാഷ്ട്രീയലാഭമെന്ന കാഴ്ചപ്പാടും അതിലുണ്ട്.

എം.പിമാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളമായ ലക്ഷം രൂപയിൽ (മറ്റ് അലവൻസുകൾ പുറമെ) 30 ശതമാനം ചുരുക്കുകയാണ്. ഇതു വഴി വെറും 70 കോടി രൂപ മാത്രമാണ് പ്രതിവർഷം കേന്ദ്ര ഖജനാവിലെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19MP's SalaryPrakash-Javadekar
News Summary - reducing parliament members' allowances and pension by 30% -india news
Next Story