ടിപ്പു ജയന്തി നിർത്തലാക്കിയത് പുനഃപരിശോധിക്കണം; ഹൈകോടതി
text_fieldsബംഗളൂരു: കർണാടകയിൽ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ സർക്കാർ നടപടി പുനഃപരിശോധി ക്കണമെന്ന് ൈഹകോടതി. ടിപ്പു ജയന്തി ആഘോഷം തടഞ്ഞ സർക്കാർ തീരുമാനത്തിനെതിരെ നൽകി യ പൊതുതാൽപര്യ ഹരജിയിലാണ് ബുധനാഴ്ച ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച ്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാവണം സർക്കാർ നയങ്ങളെന്ന് കോടതി ബി.ജെ.പി സർക്കാറിനെ ഒാർമിപ്പിച്ചു.
സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ഏകപക്ഷീയവും ഏതെങ്കിലും സമുദായത്തോട് വിവേചനം കാണിക്കുന്നതുമാവരുത്. ഞായറാഴ്ച നടക്കുന്ന ടിപ്പു ജയന്തി ആഘോഷത്തിൽനിന്ന് ആരെയും തടയരുതെന്നും ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഒാഖ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നൽകി.
ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണം. എല്ലാ വശങ്ങളും പരിഗണിച്ചാവണം സർക്കാർ തീരുമാനമെന്നും ഇക്കാര്യത്തിൽ രണ്ടു മാസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും ഹൈകോടതി നിർദേശിച്ചു. അടുത്ത വർഷം ജനുവരിയിൽ കേസിൽ വീണ്ടും വാദം കേൾക്കും.
ജൂലൈ 30നാണ് ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിെല ബി.ജെ.പി സർക്കാർ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി ഉത്തരവിറക്കിയത്. ഇതിനെതിരെ ടിപ്പുവിെൻറ പിന്മുറക്കാരനെന്ന് അവകാശപ്പെടുന്ന യു.പി ലഖ്നോ സ്വദേശി ബിലാൽ അലി ഷാ എന്നയാളും ടിപ്പു സുൽത്താൻ യുനൈറ്റഡ് ഫ്രണ്ട്, ടിപ്പു രാഷ്ട്രീയ സേവ സംഘ് എന്നീ സംഘടനകളുമാണ് ഹരജി നൽകിയത്.
നവംബർ 10നാണ് ടിപ്പു ജയന്തി ആഘോഷം. 2015ൽ കോൺഗ്രസിെൻറ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് കർണാടകയിൽ ടിപ്പു ജയന്തി ഒൗദ്യോഗികമായി ആഘോഷിക്കാൻ തുടങ്ങിയത്. എന്നാൽ, ബി.ജെ.പി സർക്കാർ അധികാരമേറ്റയുടൻ ഇത് റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.