കർണാടക: ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി
text_fieldsബംഗളൂരു: സ്വന്തം എം.എൽ.എമാരുടെ കൂട്ടരാജി പ്രതിസന്ധിയിലാക്കിയ കർണാടകയിലെ കോൺ ഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ സഭയിൽ വിശ്വാസവോട്ട് നേരിടാൻ തീരുമാനിച്ചു. 16 എം.എൽ.എമാരുടെ രാജിയടക്കം 18 പേരുടെ പിന്തുണ നഷ്ടമായ സർക്കാർ, വിഷയത്തിൽ സുപ്രീംകോടതി ഇടപെടൽകൂടി വന്നതോടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസാന ശ്രമത്തിെനാരുങ്ങുകയാണ്. വെള്ളിയാഴ്ച ആരംഭിച്ച വർഷകാല സമ്മേളനത്തിൽ നിയമസഭയെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, വിശ്വാസവോട്ട് നേരിടാൻ സന്നദ്ധമാണെന്ന് സ്പീക്കറെ അറിയിച്ചു.
10 വിമത എം.എൽ.എമാരുടെ കാര്യത്തിൽ തൽസ്ഥിതി തുടരാനാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. എം.എൽ.എമാരെ അയോഗ്യരാക്കണോ രാജി സ്വീകരിക്കണോ എന്ന തർക്കമാണ് മുന്നിലുള്ളതെന്നും ഭരണഘടനാപരമായ വിഷയങ്ങൾകൂടി പരിേശാധിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടർന്ന് ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതുവരെ തൽസ്ഥിതി തുടരാൻ കോടതി നിർദേശിച്ചു. ചില എം.എൽ.എമാരുെട തീരുമാനങ്ങൾ പ്രതിസന്ധിക്കിടയാക്കിയെന്നും ഇൗ സാഹചര്യത്തിൽ ഭരണത്തിൽ കടിച്ചുതൂങ്ങാതെ വിശ്വാസവോട്ടിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിശ്വാസവോെട്ടടുപ്പിന് തീയതി നിശ്ചയിക്കാൻ സ്പീക്കർ കെ.ആർ. രമേശ് കുമാറിന് മുഖ്യമന്ത്രി കത്ത് നൽകി.
തിങ്കളാഴ്ച പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ചശേഷം തീയതി നിശ്ചയിക്കുമെന്ന് സ്പീക്കർ അറിയിച്ചു. സഭയിൽ വിശ്വാസം തെളിയിക്കാനാവുമെന്ന് പിന്നീട് കുമാരസ്വാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അനുശോചന പ്രമേയമായിരുന്നു സഭയിൽ വെള്ളിയാഴ്ചത്തെ പ്രധാന അജണ്ട. ഇത് തെറ്റിച്ചാണ് മുഖ്യമന്ത്രി വിശ്വാസവോെട്ടടുപ്പ് സംബന്ധിച്ച പരാമർശം നടത്തിയത്. ഇതോടെ പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പ സഭയിൽനിന്ന് ഇറങ്ങിപ്പോയി. സഭയിൽ ബലപരീക്ഷണത്തിന് തീരുമാനമായതോടെ ജെ.ഡി.എസിന് പുറമെ കോൺഗ്രസും ബി.ജെ.പിയും തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടുകളിലേക്ക് മാറ്റി.
നിയമസഭ സമ്മേളനത്തിനുമുമ്പ് വിമതരടക്കം മുഴുവൻ ഭരണപക്ഷ എം.എൽ.എമാർക്കും വിപ്പ് കൈമാറിയിരുന്നു. വിമതരുടെ രാജിയിൽ സുപ്രീംകോടതി ഇടപെട്ടതോടെ രാജി സ്വീകരിക്കുകയോ വിപ്പ് ലംഘനം ചൂണ്ടിക്കാട്ടി അയോഗ്യരാക്കുകയോ ആണ് സ്പീക്കർക്ക് മുന്നിലുള്ള വഴി. രണ്ടും സർക്കാറിന് ഗുണകരമാവില്ലെന്ന് കണ്ടാണ് വിശ്വാസവോെട്ടടുപ്പിലേക്ക് സഖ്യം നീങ്ങുന്നത്. സഭയിൽ പരാജയപ്പെട്ടാലും വിപ്പ്ലംഘനം ചൂണ്ടിക്കാട്ടി വിമതർക്കെതിരെ കൂട്ടനടപടിയെടുക്കുകയാണ് ലക്ഷ്യം. ഇതിനെ വിമതർ നിയമപരമായി ചോദ്യം ചെയ്താൽ അയോഗ്യത നടപടിയും കോടതി കയറും.
സുപ്രീംേകാടതി ഉത്തരവ് താൽക്കാലിക ആശ്വാസമാണെങ്കിലും ഇൗ നിലയിൽ അധികദിവസം മുന്നോട്ടുപോവാനാവില്ലെന്ന വിലയിരുത്തലിലാണ് സഖ്യം. മുംൈബയിലുള്ള 10 വിമതരെ അനുനയിപ്പിക്കാനുള്ള സാധ്യത തീർത്തും മങ്ങിയതോടെ കർണാടകയിൽത്തന്നെ കഴിയുന്ന മറ്റു വിമതരെയെങ്കിലും രാജിയിൽനിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമം. രാജിെവച്ച രാമലിംഗ റെഡ്ഡി, റോഷൻ ബേഗ്, ആനന്ദ് സിങ് എന്നിവരുമായി കുമാരസ്വാമിയും മുനി രത്നയുമായി ഡി.കെ. ശിവകുമാറും വെള്ളിയാഴ്ച ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.