Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമ്മർദവും...

സമ്മർദവും പ്രതിഷേധവും ഫലിച്ചു; ആർ.സി.ഇ.പിയിൽ ഇന്ത്യ ഒപ്പുവെക്കില്ല

text_fields
bookmark_border
modi
cancel

ന്യൂഡൽഹി/ബാങ്കോക്ക്: കാർഷിക, വ്യാപാര മേഖലയുടെ നട്ടെല്ലു തകർക്കാൻ ഇടയാക്കുന്ന മേ ഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി) കരാറിൽനിന്ന് തൽക്കാലം പിന്മാറാൻ ഇന്ത് യ തീരുമാനിച്ചു. വിവിധ പ്രതിപക്ഷ പാർട്ടികളിൽനിന്നും സംഘ്പരിവാർ സംഘടനകളിൽനിന ്നും ഉയർന്ന കടുത്ത എതിർപ്പുമൂലമാണിത്. കരാറിെൻറ ചട്ടക്കൂടു തയാറാക്കാൻ നടന്ന രണ്ട ു ഡസനോളം മന്ത്രിതല സമിതി യോഗങ്ങളിൽ പങ്കെടുത്തതിന് ഒടുവിലാണ് ഇന്ത്യയുടെ പിന് മാറ്റം. കരാറിൽ ഒപ്പിടുന്നതിന് ഉപാധിയായി ചില പ്രത്യേക സംരക്ഷണ വ്യവസ്ഥകൾ അംഗീകര ിച്ചു കിട്ടാൻ അവസാനഘട്ടം വരെ നടത്തിയ ശ്രമങ്ങൾ ഫലിച്ചില്ല. ഇന്ത്യ ഇല്ലെങ്കിലും സ്വതന്ത്ര വ്യാപാര കരാറുമായി മുന്നോട്ടുപോകാൻ ചൈനയും ആസ്ട്രേലിയയും അടക്കം മറ്റു 15 രാജ്യങ്ങൾ തീരുമാനിച്ചു.

ബാങ്കോക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ആസിയാൻ, പൂർവേഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിക്കൊപ്പം ആർ.സി.ഇ.പി കരാറിെൻറ അന്തിമ രൂപം അംഗീകരിക്കാനിരുന്നതാണ്. കരാർ പ്രകാരം ഒട്ടുമിക്ക ഇറക്കുമതി സാധനങ്ങളും തീരുവരഹിതമാകുന്നതു ഇന്ത്യയുടെ ചെറുകിട, ഇടത്തരം വ്യവസായങ്ങളും കാർഷികരംഗവും വലിയ പ്രതിസന്ധിയിലാക്കുമായിരുന്നു. ഇതു വകവെക്കാതെ ചില ഇളവുകൾക്ക് വേണ്ടിയാണ് അവസാന നിമിഷം വരെ കേന്ദ്രസർക്കാർ ശ്രമിച്ചത്. എന്നാൽ, കരാറിനുള്ളിൽ ഇത്തരത്തിൽ പ്രത്യേക ഉപകരാറുകൾ പറ്റില്ലെന്നാണ് ചൈനയും മറ്റും സ്വീകരിച്ച നിലപാട്.

കരാർ വ്യവസ്ഥ അതേപടി അംഗീകരിക്കുന്നത് സാമ്പത്തികമാന്ദ്യം രൂക്ഷമായി വരുന്നതിനിടയിൽ സർക്കാറിന് പ്രശ്നക്കുരുക്കായി മാറും. കോൺഗ്രസും ഇടതും അടക്കം ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികൾക്കും പുറമെ, സ്വദേശി ജാഗരൺ മഞ്ച് തുടങ്ങി സംഘ്പരിവാർ സംഘടനകളും കരാറിൽനിന്ന് പിന്മാറണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം പാർലമെൻറിനകത്തും പുറത്തും പ്രക്ഷോഭം പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനൊടുവിലാണ്, കരാർ വ്യവസ്ഥകൾ എല്ലാവർക്കും ഗുണകരമാവുന്ന വിധത്തിൽ സന്തുലിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ പിന്മാറ്റം. ഭാവിയിൽ ഇന്ത്യയെ ഒപ്പം കൂട്ടാമെന്ന പ്രതീക്ഷയിലാണ് മറ്റ് പങ്കാളിത്ത രാജ്യങ്ങൾ, കരാറിൽ ഏതുസമയവും പങ്കാളിയാവുന്നതിന് ഇന്ത്യക്കുവേണ്ടി വാതിൽ തുറന്നു കിടക്കുന്നുവെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

10 ആസിയാൻ രാജ്യങ്ങളായ ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മർ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നിവയും ഇന്ത്യ, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ ആറു രാജ്യങ്ങളുമാണ് ആർ.സി.ഇ.പി സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ നടത്തിവന്നത്.

ആർ.സി.ഇ.പി

വില കുറഞ്ഞ ചൈനീസ് ഉൽപന്നങ്ങൾ, ആസ്ട്രേലിയയിൽ നിന്നും ന്യൂസിലൻഡിൽനിന്നും മറ്റും എത്തുന്ന ക്ഷീരോൽപന്നങ്ങൾ എന്നിവയുടെ കുത്തൊഴുക്കിന് ഇടയാക്കുന്നതാണ് ആർ.സി.ഇ.പി കരാർ. പരിധിയില്ലാത്ത ഇറക്കുമതിയിൽനിന്ന് പ്രത്യേക പരിരക്ഷ നൽകുന്ന ഉപവ്യവസ്ഥ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ഉൽപന്നങ്ങളുടെ മെച്ചപ്പെട്ട വിപണന സൗകര്യം, നികുതീതര തടസ്സവ്യവസ്ഥകൾ ഇല്ലാതിരിക്കൽ എന്നിവക്കു വേണ്ടിയും സർക്കാർ വാദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsRCEP TreatyIndia News
News Summary - RCEP Treaty India -India News
Next Story