'വി ലവ് യു' അരീസ് ഖംബട്ട; രസ്ന സ്ഥാപകൻ അരീസ് പിറോജ്ഷാ ഖംബട്ട വിടവാങ്ങി
text_fieldsന്യൂഡല്‍ഹി: പ്രമുഖ ശീതളപാനീയ നിർമാതാക്കളായ രസ്ന ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു. 85 വയസായിരുന്നു.
രാജ്യത്തെ ശീതള പാനീയ രംഗത്തെ ജനപ്രിയ ബ്രാന്‍ഡാണ് രസ്ന. 1970ലാണ് അരീസ് പിറോജ്ഷാ ഖംബട്ട രസ്നയ്ക്ക് തുടക്കമിട്ടത്. ചെലവുകുറഞ്ഞ ശീതള പാനീയം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രസ്ന അവതരിപ്പിച്ചത്.
5 രൂപയുടെ പായ്ക്കറ്റ് വാങ്ങിയാല്‍ 32 ഗ്ലാസ് ശീതളപാനീയമാക്കി മാറ്റാം എന്നതായിരുന്നു അവകാശവാദം. 80കളിലും 90കളിലും 'ഐ ലവ് യു രസ്ന' എന്ന പേരിലുള്ള പരസ്യം വലിയതോതിൽ ജനശ്രദ്ധ നേടിയിരുന്നു.
നിലവില്‍ 18 ലക്ഷം ചില്ലറ വില്‍പ്പന ശാലകളിലൂടെയാണ് രസ്നവില്‍ക്കുന്നത്. 60 രാജ്യങ്ങളിൽ സാന്നിധ്യമുള്ള രസ്ന ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കോണ്‍സണ്‍ട്രേറ്റ് നിര്‍മ്മാതാവാണ്.
അരീസ് ഖംബട്ട ബെനവലന്റ് ട്രസ്റ്റിന്റെയും രസ്ന ഫൗണ്ടേഷന്റെയും ചെയര്‍മാന്‍ കൂടിയായിരുന്നു അരീസ് പിറോജ്ഷാ ഖംബട്ട. ഇന്ത്യന്‍ വ്യവസായ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അദ്ദേഹം. കൂടാതെ സാമൂഹിക സേവന രംഗത്തും നിറഞ്ഞുനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

