Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിൽ ‘തലയൂരൽ’:...

കോൺഗ്രസിൽ ‘തലയൂരൽ’: ഇന്ന് പ്രവർത്തക സമിതി യോഗം

text_fields
bookmark_border
കോൺഗ്രസിൽ ‘തലയൂരൽ’: ഇന്ന് പ്രവർത്തക  സമിതി യോഗം
cancel

ന്യൂഡൽഹി: പുതിയ ലോക്സഭയിൽ എട്ടു സീറ്റു മാത്രം വർധിപ്പിക്കാൻ സാധിച്ച കോൺഗ്രസിനു ള്ളിൽ തലയൂരലൂം തലവെക്കലുമായി രാജിക്കളികൾ. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ ഉ ത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത പ്രകടിപ്പിച്ചു. കനത്ത തോൽവിയുടെ പശ്ചാത്ത ലത്തിൽ യു.പി, കർണാടക, ഒഡിഷ പി.സി.സി അധ്യക്ഷന്മാരും രാജിസന്നദ്ധത നേതൃത്വത്തെ അറിയിച ്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ പരാജയത്തിെൻറ ഉത്തരവാദിത്തമേറ്റ് അമേത്തി ജില്ല ക ോൺഗ്രസ് അധ്യക്ഷൻ യോഗേന്ദ്ര മിശ്ര സ്ഥാനം രാജിവെച്ചു. ഉത്തർപ്രദേശ് കോൺഗ്രസ് അധ ്യക്ഷൻ രാജ് ബബ്ബറും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടിയുടെ ദയനീയ പ്ര കടനത്തിെൻറ ഉത്തരവാദിത്തമേറ്റാണ് ബബ്ബറിെൻറ രാജി പ്രഖ്യാപനം. രണ്ടു രാജികളും രാഹുൽ ഗാന്ധി സ്വീകരിച്ചിട്ടില്ല. 80 ലോക്സഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ റായ്ബറേലിയിൽ നിന്നു സോണിയ ഗാന്ധിക്കുമാത്രമാണ് ജയിച്ചുകയറാനായത്.

രാജി വിഷയമടക്കം ശനിയാഴ്ച ചേരുന്ന പ്രവർത്തക സമിതി യോഗം ചർച്ച ചെയ്യും. കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാറുകൾ അപകടാവസ്ഥയിലായ പുതിയ സാഹചര്യവും സമിതി വിലയിരുത്തും.

പതിവുപോലെ, രാഹുലിെൻറ രാജിസന്നദ്ധത പ്രവർത്തക സമിതി അംഗീകരിക്കില്ലെന്നു വ്യക്തം. പാർട്ടിക്കുവേണ്ടി തീവ്രമായി അധ്വാനിച്ച രാഹുലിനെ പ്രതിക്കൂട്ടിൽ നിർത്താൻ മറ്റു നേതാക്കൾക്ക് കഴിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിനുപിന്നാലെ സോണിയ ഗാന്ധിയും രാജിസന്നദ്ധത അറിയിച്ചിരുന്നു.

അതേസമയം, രാഹുലിന് സംഘടനാപരമായും പ്രതിപക്ഷ നേതൃതലത്തിലും മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇനിയെന്ത് എന്ന വലിയ ചോദ്യത്തിനുമുന്നിലാണ് കോൺഗ്രസ്. നെഹ്റുകുടുംബത്തിെൻറ പ്രതാപം ചോർന്നതാണ് ചിത്രം. യു.പി ചുമതല ഏൽപിച്ച പ്രിയങ്ക ഗാന്ധിക്കാകെട്ട, അവിടെ നിന്ന് ഒന്നും നേടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, അമേത്തിയിൽ രാഹുലിന് പരാജയം നേരിടേണ്ടിവരുകയും ചെയ്തു. സോണിയ ഗാന്ധിയുടെ ഭൂരിപക്ഷം റായ്ബറേലിയിൽ പകുതികണ്ടു കുറഞ്ഞു.

സ്മൃതി ഇറാനിയോട് 55,120 വോട്ടുകൾക്കാണ് രാഹുൽ തോറ്റത്. ഇത് രാഹുൽ ഗാന്ധിയുടെ പരാജയമല്ലെന്നും പണമൊഴുക്കിയാണ് ബി.ജെ.പി ഇവിടെ വിജയം നേടിയതെന്നും യോഗേന്ദ്ര മിശ്ര ആരോപിച്ചു. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ 1,07,903 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് രാഹുൽ ജയിച്ചത്.

പൊതുതെരഞ്ഞടുപ്പിന് മൂന്നുമാസം മുമ്പുമാത്രം പ്രിയങ്കയെ എ.െഎ.സി.സി ജനറൽ സെക്രട്ടറിയാക്കി കിഴക്കൻ യു.പി ചുമതലയിൽ നിയോഗിച്ചത് ബുദ്ധിപരമായ നീക്കമായിരുന്നോ എന്ന ചർച്ച നേതാക്കൾക്കിടയിലുണ്ട്. വലിയ നീക്കമായി വിശേഷിപ്പിച്ചെങ്കിലും നേട്ടമൊന്നും ഉണ്ടായില്ല. മഹാസഖ്യത്തിന് പരിക്കേൽപിച്ചു; രാഹുൽ തോറ്റു. വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചേക്കുമെന്ന ഘട്ടം വരെ കാര്യങ്ങൾ എത്തിയെങ്കിലും, അതുണ്ടാകാത്തത് ആശ്വാസമായി കാണുന്നവർ ഏറെ. കേരളത്തിൽ സ്ഥിതി മറ്റൊന്നാണെങ്കിലും മധ്യപ്രദേശ്, ഡൽഹി, ഝാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ പ്രിയങ്ക പ്രചാരണം നടത്തിയ മണ്ഡലങ്ങളിൽ 97 ശതമാനത്തിലും കോൺഗ്രസ് തോറ്റു. പ്രിയങ്കയുടെ പരാജയത്തേക്കാൾ, മോദിപ്രഭാവമാണ് ഇതിൽ പ്രകടമാവുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsLok Sabha Electon 2019
News Summary - Rash of Resignations In Congress - India News
Next Story