ചെന്നൈയിൽ ബാലികാപീഡനക്കേസിൽ അഞ്ചു പ്രതികൾക്ക് ജീവപര്യന്തം തടവ്
text_fieldsചെന്നൈ: ഏറെ കോളിളക്കം സൃഷ്ടിച്ച അയനാവരത്തെ സ്വകാര്യ അപ്പാർട്മെൻറിലെ ബാലികാപീ ഡനക്കേസിൽ അറസ്റ്റിലായ 15 പ്രതികളിൽ അഞ്ചുപേർക്ക് ജീവപര്യന്തം തടവ്. പ്രത്യേക പ ോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിൽ മൂന്നുപേർ മരണംവരെ തടവ് അനുഭവിക്കണം. ഒരാൾക്ക് ഏഴു വർഷവും മറ്റു ഒമ്പതു പ്രതികൾക്ക് അഞ്ചു വർഷവും തടവ് വിധിച്ചു. 300ഒാളം ഫ്ലാറ്റുകളുള്ള അപ്പാർട്മെൻറിൽ താമസിക്കുന്ന ഉത്തരേന്ത്യൻ കുടുംബത്തിലെ മൂകയും ബധിരയുമായ 11കാരിയാണ് ക്രൂരപീഡനത്തിനിരയായത്.
അപ്പാർട്മെൻറിലെ ലിഫ്റ്റ് ഒാപറേറ്റർ 56കാരനായ ആർ. രവികുമാറാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. മറ്റു ലിഫ്റ്റ് ഒാപറേറ്റർമാരായ എൻ. പരമശിവം, ബി. ദീനദയാളൻ, ശ്രീനിവാസൻ, എൻ. ബാബു, സെക്യൂരിറ്റി ജീവനക്കാരായ എൻ. അഭിഷേക്, ബി.ജെ. സുകുമാരൻ, കെ. മുരുകേഷ്, എൻ. പളനി, എ. ഉമാപതി, എ. എറാൾഡ് ബ്രോസ്, പ്ലംബർമാരായ എം. സുരേഷ്, എ. ജയ്ഗണേഷ്, ജെ. രാജ, ഇ. സൂര്യ, ഇലക്ട്രീഷ്യന്മാരായ എ. ജയരാമൻ, തൂപ്പുജോലിക്കാരനായ എ. രാജശേഖർ എന്നിവരാണ് പ്രതികൾ.
ഇതിൽ ബാബു അനാരോഗ്യംമൂലം ജയിലിൽ കഴിയവെ മരിച്ചു. പ്രതിചേർക്കപ്പെട്ട പൂന്തോട്ട തൊഴിലാളി എ.പി. ഗുണശേഖറിനെ കോടതി വെറുതെവിട്ടു. 2018 ജനുവരി 15 മുതൽ ആറുമാസം തുടർച്ചയായി ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചു. ഡൽഹിയിൽനിന്ന് തിരിച്ചെത്തിയ മൂത്ത സഹോദരിയോട് പീഡനവിവരം പറഞ്ഞപ്പോഴാണ് പുറംലോകമറിഞ്ഞത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.