ബലാത്സംഗക്കേസിൽ ആശാറാം ബാപ്പുവിെൻറ മകന് ജീവപര്യന്തം തടവ്
text_fieldsസൂറത്ത്: സ്വയംപ്രഖ്യാപിത ആൾദൈവവും ബലാത്സംഗ കുറ്റവാളിയുമായ ആശാറാം ബാപ്പുവിെൻ റ മകൻ നാരായൺ സായിക്ക് ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവ്. അനുയായിയായിരുന്ന യുവത ി 2013ൽ നൽകിയ കേസിലാണ് ആൾദൈവപുത്രന് സൂറത്ത് കോടതിയിലെ അഡീഷനൽ സെഷൻസ് ജഡ്ജി പി.എസ്. ഗധ്വി ശിക്ഷ വിധിച്ചത്. ലക്ഷം രൂപ പിഴക്കു പുറമെ അഞ്ചു ലക്ഷം രൂപ ഇരക്ക് നഷ്ടപരി ഹാരവും നൽകണം. കേസിൽ ഉൾപ്പെട്ട മറ്റു മൂന്നുപേർക്ക് 10 വർഷവും ഒരാൾക്ക് ആറു മാസവും തടവും നാലുപേർക്കും 5000 രൂപ വീതം പിഴയും കോടതി വിധിച്ചു. ബലാത്സംഗം, അസ്വാഭാവികമായ കുറ്റകൃത്യങ്ങൾ, അക്രമം, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന എന്നിവയാണ് സായിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
നാരായൺ സായിയുടെ അനുയായികളായ ധർമിഷ്ഠ എന്ന ഗംഗ, ഭാവ്ന എന്ന ജമുന, പവൻ എന്ന ഹനുമാൻ, സായിയുടെ ഡ്രൈവർ രാജ്കുമാർ എന്ന രമേശ് മൽഹോത്ര എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട ഇതരർ. സായിയുടെ നിർദേശാനുസരണം ശിഷ്യകളായ ഗംഗയും ജമുനയും ചേർന്ന് പരാതിക്കാരിയെ മർദിക്കുകയും തടവിലിടുകയും ചെയ്തു. സായിയുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കാൻ യുവതിയെ മസ്തിഷ്ക പ്രക്ഷാളനത്തിനും ഇവർ ശ്രമിച്ചു. സായിയുടെ അനുയായി ഹനുമാൻ യുവതിയെ കുറ്റംെചയ്യാൻ പ്രേരിപ്പിക്കുകയും ഇരയെ സായിയുടെ മുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
രാജസ്ഥാനിൽനിന്നുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ആശാറാം ബാപ്പു നേരേത്ത അറസ്റ്റിലായിരുന്നു. തുടർന്നാണ് ആശാറാം ബാപ്പുവും മകനും ചേർന്ന് തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കാണിച്ച് സൂറത്തിൽനിന്നുള്ള രണ്ടു സഹോദരിമാർ പരാതിയുമായി രംഗത്തുവന്നത്. അഹ്മദാബാദിലെ ആശ്രമത്തിൽവെച്ച് 1997നും 2006നും ഇടക്ക് ആശാറാം ബാപ്പു പീഡനത്തിനിരയാക്കിയെന്ന് മൂത്ത സഹോദരിയും സൂറത്തിലെ ജഹാംഗീർപൊരയിലെ ആശ്രമത്തിൽവെച്ച് 2002നും 2005നും ഇടയിൽ മകൻ സായ് പീഡിപ്പിച്ചുവെന്ന് ഇളയ സഹോദരിയും പരാതി നൽകി.
തുടർന്ന് 2013 ഡിസംബറിൽ നാരായൺ സായി ഡൽഹി-ഹരിയാന അതിർത്തിയിൽവെച്ച് അറസ്റ്റിലായി. അന്നു മുതൽ ലാജ്പുർ ജയിലിൽ തടവിൽ കഴിയുകയാണിയാൾ. 2014ൽ സായിക്കെതിരെ 1100 പേജ് വരുന്ന കുറ്റപത്രം സൂറത്ത് പൊലീസ് സമർപ്പിച്ചിരുന്നു. മൊത്തം 11 ആരോപിതരിൽ ആറുപേരെ കോടതി നേരേത്ത വെറുതെവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.