ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; ഡോക്ടർക്കും രണ്ട് പൊലീസുകാർക്കും മരണം വരെ തടവ്
text_fieldsറായ്പുർ: ചികിത്സക്കായി ആശുപത്രിയിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ് ങൾ പകർത്തി ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഡോക് ടർക്കും രണ്ട് പൊലീസുകാർക്കും മരണംവരെ തടവുശിക്ഷ. ഛത്തിസ്ഗഢിലെ ദുർഗ് ജില്ലയി ലെ അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി സുഭ്ര പച്ചൗരിയാണ് ശിക്ഷ വിധിച്ചത ്. ഡോ. ഗൗതം പണ്ഡിറ്റ്, പൊലീസുകാരായ സൗരഭ് ഭക്ത, ചന്ദ്രപ്രകാശ്പാണ്ഡേ എന്നിവരെയാണ് ശിക്ഷിച്ചത്. പീഡനത്തിന് ഇരയായ യുവതി പിന്നീട് വീട്ടിൽ തൂങ്ങിമരിച്ചു.
2014 ജൂൺ 19നാണ് സംഭവം. ദുർഗ് ജില്ലയിലെ സുപേല സർക്കാർ ആശുപത്രിയിൽ ചികിത്സക്കെത്തിയ 20കാരിയെ ഗാർഡ് റൂമിൽ കൊണ്ടുപോയി ഡോക്ടറും െപാലീസുകാരും ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിെൻറ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാർ തുടർന്നും പീഡിപ്പിക്കുകയായിരുന്നു.
ഗർഭിണിയായതിനെ തുടർന്ന് അലസിപ്പിക്കാൻ ഗുളികയും നൽകി. 2015 ജനുവരിയിലാണ് യുവതി പരാതി നൽകിയത്. 2016 ജനുവരിയിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. പ്രതികൾ മരണപ്പെടുന്നത് വരെ ജയിലിൽനിന്ന് മോചിപ്പിക്കരുതെന്നാണ് ഉത്തരവിലുള്ളതെന്ന് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കമാൽ കിഷോർ വർമ പറഞ്ഞു.
സംരക്ഷിക്കേണ്ടവർ പീഡകരായി മാറിയ സംഭവത്തിൽ പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.