Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗം;  ആശ്രമ...

ബലാത്സംഗം;  ആശ്രമ മേധാവികൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

അമൃത്സർ: രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ പഞ്ചാബിൽ രണ്ട് ആശ്രമ മേധാവികളെ അറസ്റ്റ് ചെയ്തു. ആശ്രമത്തിൽ നിന്ന് 25ഉം 40ഉം വയസ്സുള്ള സ്ത്രീകെള രക്ഷപ്പെടുത്തുകയും ചെയ്തു. 

സൂരജ്നാഥ്, നാച്ദർനാഥ് എന്നീ ആശ്രമ അനുയായികൾ ബലാത്സംഗം ചെയ്തതിനെ കുറിച്ച് പരാതി പറയുന്നതിനാണ് സ്ത്രീകൾ ആശ്രമത്തിെലത്തിയത്. എന്നാൽ, ആശ്രമം മേധാവികളായ ഗിർദരി നാഥ്, വരിന്ദർ നാഥ് എന്നിവരും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സ്ത്രീകൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. 

പട്ടികജാതി കമീഷൻ അംഗത്തിന് ലഭിച്ച പരാതിയിലാണ് ആശ്രമത്തിൽ റെയ്ഡ് നടത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗുർപർതാപ് സിങ് സഹോട്ട പറഞ്ഞു. പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്താണ് സ്ത്രീകളിൽ ഒരാൾ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpunjabCrime NewsAshram
News Summary - rape case in ashram
Next Story