ഏഴുവയസ്സുകാരിയെ ബലാൽസംഗം ചെയ്ത കേസ്: ബന്ധുവിന് ഇരട്ട ജീവപര്യന്തം
text_fieldsഇടുക്കി: ഏഴുവയസ്സുകാരിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ബന്ധുവും നെടുങ്കണ്ടം സ്വദേശിയുമായ 53കാരനെയാണ് പോക്സോ സ്പെഷൽ കോടതി ജഡ്ജി കെ. അനിൽകുമാർ ശിക്ഷിച്ചത്. 10,1000 രൂപ പിഴ ഒടുക്കാനും തൊടുപുഴ പോസ്കോ കോടതി ഉത്തരവിട്ടു.
2013 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അടുത്ത ബന്ധുവായ പ്രതി പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതി ശിക്ഷ ഇളവിന് അർഹനല്ലെന്ന് കണ്ട കോടതി,പിഴ ഒടുക്കാത്തപക്ഷം രണ്ടുവർഷം കഠിനതടവും വിധിച്ചു. പിഴയായി ഇൗടാക്കുന്ന തുക നഷ്ടപരിഹാരമായി പെൺകുട്ടിക്ക് നൽകണം. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് 1000 അടക്കമാണ് 10,1000 രൂപ പിഴ. ഒരുവർഷം കഠിനതടവ് അധികമായും അനുഭവിക്കണം.
സമൂഹത്തെ കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുന്ന വിധത്തിലാകണം കുറ്റവാളികൾക്ക് കോടതി ശിക്ഷ വിധിക്കേണ്ടതെന്ന സുപ്രീംേകാടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രതിക്ക് പരമാവധി ശിക്ഷ കോടതി വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.