Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദീപാവലിക്കുശേഷം...

ദീപാവലിക്കുശേഷം രാമക്ഷേത്ര നിർമാണം –യോഗി

text_fields
bookmark_border
ദീപാവലിക്കുശേഷം രാമക്ഷേത്ര നിർമാണം –യോഗി
cancel

ന്യൂഡൽഹി: ഇത്തവണ ദീപാവലിക്കുശേഷം രാമക്ഷേത്ര നിർമാണം തുടങ്ങുമെന്നും നിർമാണത്തിനുള്ള മുന്നൊരുക്കമെന്ന നിലയിൽ ‘രാമെൻറ നാമത്തിൽ ദീപം തെളിക്കൽ’ പരിപാടി നടത്തുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. 1992ൽ ബാബരി മസ്ജിദ് തകർത്ത് തൽസ്ഥാനത്ത് കർസേവകർ പണിത താൽക്കാലിക ക്ഷേത്രത്തിൽ ഇൗ ദീപാവലിക്ക് താൻ ദീപം തെളിയിക്കുമെന്ന് യോഗി കൂട്ടിച്ചേർത്തു. ഹിന്ദുത്വ സംഘടനകൾ കോടതിയെ മറികടന്ന് രാമക്ഷേത്ര നിർമാണത്തിന് സാഹചര്യമൊരുക്കാൻ ആവശ്യപ്പെടുന്നതിനിടയിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി പുതിയ പരിപാടി പ്രഖ്യാപിച്ചത്.

നിങ്ങൾ ആഗ്രഹിക്കുന്നത് യാഥാർഥ്യമാകാൻ രാമനാമത്തിൽ ഒരു ദീപം തെളിയിക്കണമെന്നും രാമക്ഷേത്രം എളുപ്പമുയരുമെന്നും യോഗി ബികാനീറിൽ പറഞ്ഞു. പൂർണമായ സമർപ്പണം ഇക്കാര്യത്തിലുണ്ടാകണം. ആ സമർപ്പണമാണ് രാമേക്ഷത്രം യാഥാർഥ്യമാക്കാൻ സഹായിക്കുക. ദീപാവലി മുതൽ രാമനാമത്തിൽ ദീപം തെളിയിക്കുന്ന പരിപാടിയുമായി മുന്നോട്ടുപോകണം. രാമക്ഷേത്ര നിർമാണത്തിനുള്ള പദ്ധതി ദീപാവലിക്ക് യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുമെന്ന് ബി.െജ.പി ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞിരുന്നു.

രാമക്ഷേത്രത്തിനായി തന്നാലാവുന്നത് ചെയ്യുമെന്ന് കേന്ദ്ര ജലിവിഭവ മന്ത്രി ഉമാ ഭാരതി പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഇതിനുള്ള ഹാഷ്ടാഗ് കാമ്പയിൻ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയൽ പറഞ്ഞു. സുപ്രീംകോടതി തീരുമാനത്തിലൂടെയോ നിയമമുണ്ടാക്കിയോ ചർച്ചയിലൂടെയോ രാമേക്ഷത്രം നിർമിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയൽ പറഞ്ഞു. എത്രയുംവേഗം സുപ്രീംകോടതി കേസ് പരിഗണിക്കണമെന്ന് കേന്ദ്രമന്ത്രി പി.പി. ചൗധരി ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിനായി പ്രാർഥനയും പ്രവർത്തനവുമായി മുന്നോട്ടുപോകാൻ ശ്രീശ്രീ രവിശങ്കറും ആഹ്വാനം ചെയ്തു.

ബാബരി ഭൂമി േകസ് ഒക്ടോബർ 29ന് അന്തിമ വിചാരണ നടക്കുമെന്നും സുപ്രീംകോടതി വിധി തങ്ങൾക്ക് അനുകൂലമാകുമെന്നും പ്രതീക്ഷിച്ച സംഘ്പരിവാർ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അത് ജനുവരിയിലേക്ക് നീട്ടിവെച്ചത് അവഹേളനമാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. അതിനുശേഷം രാമക്ഷേത്രത്തിനായി കോടതി വിധി മറികടക്കണമെന്ന ആവശ്യം സംഘ്പരിവാർ ഉയർത്തിക്കൊണ്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRam Temple Ayodhya
News Summary - Rama Temple Construction Start at After Diwali - India News
Next Story