രാമക്ഷേത്രത്തിന് വിദേശ സംഭാവന സ്വീകരിക്കാൻ അനുമതി
text_fieldsന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ പണിതീർക്കുന്ന രാമക്ഷേത്രത്തിനായി വിദേശ ഇന്ത്യക്കാർക്ക് സംഭാവന നൽകുന്നതിന് വിദേശ സംഭാവന നിയന്ത്രണ ചട്ടപ്രകാരം അനുമതിനൽകി ആഭ്യന്തര മന്ത്രാലയം.
അംഗീകൃത സന്നദ്ധ സംഘടനകളോ ട്രസ്റ്റുകളോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡൽഹി സൻസദ് മാർഗ് ബ്രാഞ്ചിൽ എഫ്.സി.ആർ.എ അക്കൗണ്ട് തുറന്ന് അതുവഴിമാത്രം വിദേശ സംഭാവന സ്വീകരിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇത്തരത്തിൽ വിദേശ സ്രോതസ്സുകളിൽനിന്ന് സംഭാവന സ്വീകരിക്കാവുന്ന ട്രസ്റ്റായി അയോധ്യ ട്രസ്റ്റിനെ ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്.സി.ആർ.എ വിഭാഗം രജിസ്റ്റർ ചെയ്തു. നിശ്ചിത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം സംഭാവന സ്വീകരിക്കാം.
നാലു മാസം മുമ്പാണ് എഫ്.സി.ആർ.എ ലൈസൻസിന് ട്രസ്റ്റ് അപേക്ഷ നൽകിയത്. ജനുവരി 21 മുതൽ 24വരെയുള്ള ദിവസങ്ങളിൽ ചടങ്ങുകൾ നടത്തി ക്ഷേത്രം തുറക്കാൻ പാകത്തിലാണ് പണി നടത്തിവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

