Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്ര സംഭാവന...

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: കുംഭമേളയുടെ മറവിൽ നടന്നത് വൻ കവർച്ചയെന്ന് പൊലീസ്

text_fields
bookmark_border
രാമക്ഷേത്ര സംഭാവന തട്ടിപ്പ്: കുംഭമേളയുടെ മറവിൽ നടന്നത് വൻ കവർച്ചയെന്ന്  പൊലീസ്
cancel

അയോധ്യ:രാമക്ഷേത്രത്തിലെ സംഭാവനാ തുക കവർന്ന കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പൊലീസ്. 2025-ലെ കുംഭമേളയുടെ തിരക്ക് മുതലെടുത്താണ് പ്രതികൾ ക്ഷേത്രത്തിലെ സംഭാവനാ പെട്ടികളിൽ നിന്ന് വൻതോതിൽ പണം കവർന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ എട്ടുപേരെ പ്രത്യേക അന്വേഷണ സംഘം (SIT) ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

അവിനാഷ് ശുക്ല, അനുക്കൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാംശങ്കർ യാദവ് എന്നിവരാണ് പിടിയിലായവർ. ഇതിൽ ലവ്കുഷ് മിശ്രയും അനുക്കൽപ് മിശ്രയും എന്ന സഹോദരീഭർത്താക്കന്മാരാണ് ഏറ്റവും കൂടുതൽ തുക തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇവർ നിരവധി സ്വത്തുവകകൾ വാങ്ങിക്കൂട്ടിയതായും അന്വേഷണത്തിൽ വ്യക്തമായി. ഇവരുമായി ബന്ധപ്പെട്ട അര ഡസനിലധികം സ്വത്തുക്കൾ പോലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ സഹായത്തോടെ പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ പരിശോധന തുടരുകയാണ്.

ക്ഷേത്രത്തിലെ സംഭാവനാ പെട്ടികളിലെ പണം എണ്ണുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 11 ബാങ്ക് ഉദ്യോഗസ്ഥരും മൂന്ന് ട്രസ്റ്റ് അംഗങ്ങളും അടങ്ങുന്ന 14 പേരടങ്ങുന്ന സംഘമാണ് പണം എണ്ണുന്നത്. ഈ പ്രക്രിയയിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷണ പരിധിയിലാണ്. കള്ളപ്പണ ഇടപാടുകൾ പുറത്തുകൊണ്ടുവരാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സഹായം തേടാനും പൊലീസ് തീരുമാനിച്ചു.

പ്രധാന പ്രതിയായ അവിനാഷ് ശുക്ലയുടെ ഉടമസ്ഥതയിലുള്ള കൗശൽപുരിയിലെ യോഗാ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ വൻതുക കണ്ടെടുത്തു. പെട്ടികളിൽ പുതപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. ഇതിൽ 'രാമരാജ്യ കോഷ്' എന്ന് രേഖപ്പെടുത്തിയ ഒരു പെട്ടിയും ഉണ്ടായിരുന്നു. കൂടാതെ, രാമക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവറായിരുന്ന ടിന്നു യാദവിന്റെ വീട്ടിൽ നിന്നും പണം പിടിച്ചെടുത്തു. പണം എണ്ണുന്ന മുറിയുടെ താക്കോൽ ടിന്നു യാദവിന്റെ കൈവശമുണ്ടായിരുന്നതാണ് തട്ടിപ്പിന് സൗകര്യമൊരുക്കിയത്.

പ്രതികളുടെ കഴിഞ്ഞ ഒരു വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പരിശോധിച്ചതിൽ നിന്ന്, അവരുടെ വരുമാനത്തേക്കാൾ എത്രയോ മടങ്ങ് ഉയർന്ന തുക അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി പൊലീസ് കണ്ടെത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ, അവിനാഷ് ശുക്ലയുടെ വിവരങ്ങൾ പ്രകാരം 89 ലക്ഷം രൂപ ട്രസ്റ്റ് തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അയോധ്യ പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamTempleModi GovAyodhya scamram temple scamMaha Kumbh
News Summary - Ram temple donation scam: Massive robbery took place under the guise of Kumbh Mela
Next Story