Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്രമൊരുക്കാൻ...

രാമക്ഷേത്രമൊരുക്കാൻ വേണം അഞ്ചാണ്ട്

text_fields
bookmark_border
ram-temple-model.jpg
cancel
camera_alt??????????????????? ?????

അയോധ്യ: സുപ്രീംകോടതി വിധിയോടെ അയോധ്യയിൽ രാമക്ഷേത്ര നിർമാണ നീക്കത്തിന് ആക്കം കൂടി. വിശ്വഹിന്ദു പരിഷത്ത് തയാറാക്കിയ രൂപ രേഖപ്രകാരമുള്ള ക്ഷേത്രം നിർമിക്കാൻ ചുര ുങ്ങിയത് അഞ്ചുവർഷം വേണം. ക്ഷേത്രനിർമാണ വിദഗ്ധരായ 250 പേർ പ്രതിദിനം ജോലിയെടുത്താ ലാണിത്. 1990 മുതൽ വി.എച്ച്.പി കാര്യശാലയിൽ ക്ഷേത്രനിർമാണ പ്രവർത്തനം പുരോഗമിക്കുന്ന ുണ്ട്. കരകൗശല വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു നിർമാണം.

എന്നാൽ, കൊത്തുപണി വിദഗ്ധൻ രജനികാന്ത് സോംപുര കഴിഞ്ഞ ജൂലൈയിൽ മരിച്ചതോടെ നിർമാണകേന്ദ്രത്തിൽ ആ ഗണത്തിൽ പെട്ട ആരുമില്ലാത്ത അവസ്ഥയാണ്. കൊത്തുപണികളോടുകൂടിയ 212 തൂണുകളാണ് ക്ഷേത്രത്തിന് വേണ്ടത്. മൂന്നു പതിറ്റാണ്ടുകൊണ്ട് നിർമിക്കാനായത് കേവലം 106 എണ്ണം മാത്രം. അതുകൊണ്ടുതന്നെ നിർമാണം നീളുമെന്ന് ഉറപ്പാണ് -നിർമാണ മേൽനോട്ട ചുമതലയുള്ള അന്നുഭായ് സോംപുര പറഞ്ഞു.

നിലവിൽ ക്ഷേത്രനിർമാണം നിലച്ചിരിക്കുകയാണ്. അടുത്തദിവസങ്ങളിൽ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. ക്ഷേത്ര നിർമാണത്തിനുള്ള അടിത്തറയൊരുക്കണം. കൽതൂണുകൾ സ്ഥാപിക്കണം. പകുതിയോളം കൽതൂണുകളും മാർബിൾകൊണ്ടുള്ള ശ്രീകോവിൽ നിർമാണവും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.

നിർമാണ മുന്നൊരുക്കങ്ങളിൽ പകുതി പൂർത്തിയായെന്ന് കരുതിയാൽതന്നെ അഞ്ചുവർഷം തികച്ചും വേണം ക്ഷേത്രം പൂർത്തിയാകാൻ -80കാരനായ അന്നുഭായിക്ക് അക്കാര്യത്തിൽ സംശയമൊന്നുമില്ല. ഡിസംബറോടെ നിർമാണം തകൃതിയാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

1984ലാണ് ക്ഷേത്രനിർമാണത്തിനുള്ള ശിലാപൂജക്ക് വി.എച്ച്.പി തുടക്കമിട്ടത്. വിശ്വാസികളിൽനിന്ന് ഒന്നേകാൽ രൂപവീതം ശേഖരിച്ച വകയിൽ എട്ടുകോടി രൂപയുടെ മൂലധനവുമായാണ് പ്രവർത്തനം തുടങ്ങിയത്. അന്ന് 150 കല്ലുകൊത്തുപണിക്കാരും നൂറിലേറെ സഹായികളുമുണ്ടായിരുന്നു. മികച്ച കൽപണിക്കാരെ രാജസ്ഥാനിൽനിന്നാണ് എത്തിച്ചത്. ആദ്യ പത്തുവർഷം ദ്രുതഗതിയിലുള്ള നിർമാണം നടന്നെങ്കിലും പിന്നീടത് നിലച്ച മട്ടായി -ശർമ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsBabari verdictRam Temple Ayodhya
News Summary - ram temple construction will take five years
Next Story