രാമക്ഷേത്രനിർമാണം അടുത്ത വർഷം ആദ്യം
text_fieldsന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രനിർമാണം അടുത്ത വർഷം ആദ്യം മകരസംക്രാന്തിയിൽ ആരം ഭിക്കുമെന്ന് സൂചന നൽകി അധികൃതർ. ഇതിനായി പുതിയ ശിലാന്യാസ ചടങ്ങ് ഉണ്ടാകാനിടയി ല്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
‘മഹാ രാമക്ഷേത്രം’ നിർമിക്കാൻ സുപ്രീംകോടതി നി ർദേശിച്ചപ്രകാരമുള്ള ട്രസ്റ്റ് രൂപവ്തകരണം സർക്കാർ അതിവേഗം നടപ്പാക്കും. ‘‘പദ്ധതി ആരംഭിക്കാൻ മകരസംക്രാന്തി ഏറ്റവും അനുയോജ്യമാണ്. ഇതിനായുള്ള നടപടിക്രമങ്ങൾ സർക്കാർ ഉടൻ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ’’ -മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2022ൽ ക്ഷേത്രനിർമാണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ആഗ്രഹം.
ഇതിനിടെ, തങ്ങൾ മുന്നോട്ടുെവച്ച രൂപരേഖ അനുസരിച്ച് സർക്കാർ ക്ഷേത്രനിർമാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. ക്ഷേത്രരൂപകൽപനയിൽ വിദഗ്ധനായ ആർകിടെക്ട് ചന്ദ്രകാന്ത് സൗപർണ, വി.എച്ച്.പിക്കായി രൂപകൽപന ചെയ്ത ഡിസൈൻ അനുസരിച്ച് നിർമാണം ആരംഭിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. 1989ൽ അന്നത്തെ വി.എച്ച്.പി അധ്യക്ഷനായിരുന്ന അശോക് സിംഗാളിെൻറ നേതൃത്വത്തിലായിരുന്നു ഡിസൈൻ അംഗീകരിച്ചത്. ‘‘ഈ രൂപകൽപന അനുസരിച്ച് ക്ഷേത്രം നിർമിക്കുമെന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ’’ -സംഘടനയുടെ വർക്കിങ് പ്രസിഡൻറ് അലോക് കുമാർ പറഞ്ഞു.
മൂന്നു മാസംകൊണ്ട് ട്രസ്റ്റ് രൂപവത്കരിക്കുേമ്പാൾ, ക്ഷേത്രനിർമാണത്തിനായി മുന്നിൽനിന്ന രാംജന്മഭൂമി ന്യാസിനെ അതിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നുവെന്ന് പറഞ്ഞ അലോക് കുമാർ, നിർമാണം ഉടൻ ആരംഭിക്കുമെന്നും വ്യക്തമാക്കി. അയോധ്യസന്ദർശനം ഇടക്കിടെ നടത്താറുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.