നാലര വർഷം; മോദിസർക്കാർ കെേങ്കമം –രാഷ്ട്രപതി
text_fieldsന്യൂഡൽഹി: നാലരവർഷത്തെ ഭരണം മോദിസർക്കാർ കെേങ്കമമാക്കിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അധികാരമേറ്റകാലത്തെ അനിശ്ചിതാവസ്ഥകളിൽനിന്ന് പുതിയ ഇന്ത്യയിലേക്ക് വഴിനടത്താൻ സർക്കാറിന് കഴിഞ്ഞുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് പാർലമെൻറിെൻറ ഇരുസഭകളെയും അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. നാലരവർഷത്തെ മോദിസർക്കാറിെൻറ ഭരണനേട്ടങ്ങളുടെ വിവരണമായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
നോട്ട് അസാധുവാക്കൽ, ജി.എസ്.ടി, മിന്നലാക്രമണം എന്നിവയെല്ലാം സർക്കാറിെൻറ ഭരണമികവായി പ്രസംഗത്തിൽ വരച്ചുകാട്ടി. മുത്തലാഖ് ബിൽ, സാമ്പത്തിക സംവരണം, പൗരത്വ നിയമ ഭേദഗതി, റഫാൽ ഇടപാട് എന്നിവെയല്ലാം നേട്ടമായി പ്രസംഗത്തിൽ കടന്നുവന്നു.
ഏപ്രിൽ-മേയ് മാസങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പു നടക്കാനിരിെക്ക, പാർലമെൻറിൽ രാഷ്ട്രപതി നടത്തിയ പ്രസംഗം സർക്കാറിെൻറ കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പുവേളയിൽ ഭരണനേട്ടമായി ബി.ജെ.പി ഉയർത്തിക്കാണിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെകൂടി വിവരണമാണ് രാഷ്ട്രപതിയുടെ പ്രസംഗം.
ജനങ്ങൾക്ക് പ്രതീക്ഷയും വിശ്വാസവും പകർന്നുനൽകാൻ മോദിസർക്കാറിന് കഴിഞ്ഞുവെന്ന് രാഷ്ട്രപതി പറഞ്ഞു. ടോയ്ലറ്റുകൾ സാർവത്രികമാക്കിയതുവഴി രോഗങ്ങളിൽനിന്ന് മൂന്നുലക്ഷം പേരുടെ ജീവൻ രക്ഷിച്ചു. ആറുകോടി കുടുംബങ്ങൾക്ക് പാചകവാതക കണക്ഷൻ നൽകി. 2014ൽ 12 കോടി കണക്ഷനുകൾ മാത്രമാണ് ഉണ്ടായിരുന്നത്. നാലര വർഷത്തിനിടയിൽ 13 കോടി കുടുംബങ്ങൾക്കുകൂടി കണക്ഷൻ നൽകാനായി.
അഞ്ചുലക്ഷം രൂപവരെ ചെലവുവരുന്ന ചികിത്സ താങ്ങാൻ പ്രധാനമന്ത്രി ജനാരോഗ്യ അഭിയാൻ പദ്ധതിവഴി ഇന്ന് 50 കോടി കുടുംബങ്ങൾക്ക് കഴിയുന്നു. നാലു മാസത്തിനിടയിൽ ഇൗ പദ്ധതിപ്രകാരം 10 ലക്ഷം പേർ ചികിത്സസൗകര്യം പ്രയോജനപ്പെടുത്തി. ഗ്രാമീണ ഭവനപദ്ധതിക്കു കീഴിൽ 1.30 കോടി വീടുകൾ നിർമിച്ചു. 2014 വരെയുള്ള അഞ്ചു വർഷത്തിനിടയിൽ നിർമിച്ചത് 25 ലക്ഷം മാത്രമായിരുന്നു.
2014ൽ ആദായനികുതി റിേട്ടൺ ഫയൽചെയ്യുന്നവർ 3.8 കോടി മാത്രമായിരുന്നത് ഇപ്പോൾ 6.8 കോടിയാണ്. താൻ നൽകുന്ന നികുതി രാജ്യനിർമാണത്തിന് ഉപയോഗിക്കുന്നുവെന്ന് ഇന്ന് നികുതിദായകന് ബോധ്യമുണ്ട്. ആദായനികുതിയുടെ ഭാരം കുറഞ്ഞതുവഴി മധ്യവർഗക്കാർക്ക് കൂടുതൽ സമ്പാദ്യത്തിന് അവസരം നൽകി. കർഷകർക്ക് കൃഷിച്ചെലവ് കുറച്ച് വിളകൾക്ക് മെച്ചപ്പെട്ട വിലകിട്ടുന്ന സാഹചര്യമുണ്ടാക്കി. 2014ൽ ഒരു ജി.ബി ഡാറ്റക്ക് ചെലവ് 250 രൂപയായിരുന്നത് ഇപ്പോൾ പത്തോ പന്ത്രണ്ടോ രൂപ മാത്രമായി. മൊബൈൽ കോൾ വിളി നിരക്ക് പകുതിയായി കുറഞ്ഞു. മൊബൈൽ ഫോൺ നിർമാണത്തിൽ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ന് ഇന്ത്യ.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ കർക്കശ നടപടിയെടുത്തു. നോട്ട് അസാധുവാക്കിയത് ആ പോരാട്ടത്തിൽ നാഴികക്കല്ലായി. ഒൗപചാരിക സമ്പദ് സംവിധാനത്തിനു പുറത്തുകിടന്ന പണം രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥക്കു കീഴിലാക്കാൻ അതുവഴി കഴിഞ്ഞു. 50,000 കോടി രൂപയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി. നാലര വർഷത്തിനിടയിൽ സമ്പദ്വ്യവസ്ഥ ശരാശരി 7.3 ശതമാനം വളർച്ചനിരക്ക് നിലനിർത്തിയെന്നും രാഷ്ട്രപതി വിശദീകരിച്ചു.
നാലര വർഷം ഗീർവാണം –കോൺഗ്രസ്
ന്യൂഡൽഹി: അധികാരം പിടിക്കാൻ ജനങ്ങൾക്കു മുന്നിൽവെച്ച വാഗ്ദാനങ്ങളൊന്നും പാലിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങെള വശീകരിക്കാൻ ഇറങ്ങുന്നതെന്ന് കോൺഗ്രസ്. നാലര വർഷമായി ജനങ്ങൾക്കു മുന്നിൽ ഗീർവാണ പ്രസംഗങ്ങൾ നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്നും കോൺഗ്രസ് വക്താവ് ആനന്ദ് ശർമ കുറ്റപ്പെടുത്തി.
സെൻട്രൽ ഹാളിലെ രാഷ്ട്രപതിയുടെ പ്രസംഗത്തിലൂടെ അവകാശവാദങ്ങൾക്കു വിശ്വാസ്യത നേടാൻ മോദിസർക്കാർ ശ്രമിച്ചാലും നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കാൻ പറ്റില്ല.
രാജ്യത്തെ പത്തു കോടി യുവാക്കൾക്ക് നൈപുണ്യ വികസനം വാഗ്ദാനം ചെയ്തിട്ട് എന്തായി? ഒരു കോടി പേർ പ്രയോജനപ്പെടുത്തിയെന്നാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പോലും പറയുന്നത്. തൊഴിൽ വർധന ഉണ്ടായിട്ടില്ല.
നോട്ട് അസാധുവാക്കിയതു മൂലം കഷ്ടപ്പെട്ടത് ചെറുകിട കച്ചവടക്കാരും തൊഴിലാളികളും കർഷകരും വീട്ടമ്മമാരുമൊക്കെയാണ്. ഫലത്തിൽ രാഷ്ട്രപതിയുടെ പ്രസംഗം അവരെ മുറിവേൽപിക്കുന്നതാണെന്നും ആനന്ദ് ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.