രാജീവ് ഗാന്ധിക്കെതിരായ പരാമർശം; സവർകറിനെ അധിക്ഷേപിച്ചതിനുള്ള വില- ശിവസേന
text_fieldsമുംബൈ: സ്വാതന്ത്ര്യ സമരസേനാനിയായ വീര സവർകറിനെ അപമാനിച്ചതിെൻറ വിലയാണ് രാജീവ് ഗാന്ധിക്കെതിരായുള്ള പരാമർ ശങ്ങളിലൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകേണ്ടിവരുന്നതെന്ന് ശിവസേന. മുൻ പ്രധാനമന്ത്രി കൂടിയായിരുന്ന രാജീവ് ഗാന്ധിക്കെതിരായ നരേന്ദ്രമോദി നടത്തുന്ന പരാമർശങ്ങൾ മോശമാണെന്ന് തോന്നുവെങ്കിൽ രാഹുൽ ഗാന്ധി വീര സവർകറിനെ അധിക്ഷേപിച്ചതിനെ മഹാമോശമെന്നാണ് പറയാനാവുക. ബ്രിട്ടീഷുകാരോട് മാപ്പിരന്ന് ജയിൽ മോചനം നേടിയെന്ന് സർവകറിനെ പറ്റി രാഹുൽ തരംതാഴ്ന്ന രീതിയിൽ തമാശ പറയുേമ്പാൾ അത് രാജ്യത്തിനായി പേരാടിയ എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും അപമാനിക്കുന്നതിന് തുല്യമാണ്. രാഹുലിെൻറ അത്തരം പ്രസ്താവനകൾ എളുപ്പത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്നും ശിവസേന മുഖപത്രമായ സാമ്നയിലൂടെ തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൊതുറാലിയിൽ കള്ളൻ എന്നാണ് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യാറുള്ളത്. അങ്ങനെ പെരുമാറുേമ്പാൾ പ്രധാനമന്ത്രി അദ്ദേഹത്തെ ചായ സൽക്കാരത്തിനായി വിളിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? രാഹുൽ ഗാന്ധിയുടെ അധിക്ഷേപങ്ങൾക്ക് മറുപടി പറയാൻ സവർകർ ജീവനോെടയില്ല. രാഹുലിെൻറ കർമ്മങ്ങൾക്ക് മോദി മറുപടി പറയുന്നുവെന്നേയുള്ളൂ. രാജീവ് ഗാന്ധി അധികാരത്തിലെത്തുന്നതിന് മുമ്പ് രാജ്യത്തിനായി മഹത്തരമായ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിെൻറ മരണം അത്യന്തം ദുഃഖകരമായിരുന്നു. എന്നാൽ അതിനെ ത്യാഗമെന്ന രീതിയിൽ വിശേഷിപ്പിക്കാനില്ല. 14 വയസുമുതൽ അന്ത്യശ്വാസം വരെ സ്വാതന്ത്ര്യത്തിനായി പേരാടിയ വീര സവർകറിെൻറ ത്യാഗങ്ങൾ എക്കാലത്തും പ്രചോദനകരമാണെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു.
രാജീവ് ഗാന്ധിയെ സ്തുതി പാഠകൾ മിസ്റ്റർ ക്ലീൻ എന്ന് വിശേഷിപ്പിച്ചെങ്കിലും രാജ്യത്തെ ഒന്നാം നമ്പർ അഴിമതിക്കാരനായാണ് അദ്ദേഹം മരിച്ചതെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന. രാജീവ് ഗാന്ധിയും കുടുംബവും രാജ്യസുരക്ഷയിൽ വീഴ്ച വരുത്തി ഐ.എൻ.എസ് വിരാടിൽ അവധി ആഘോഷിച്ചുവെന്നും മോദി ആരോപിച്ചിരുന്നു. രാജീവ് ഗാന്ധിക്കെതിരായ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായി പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.