മുഹമ്മദ് യാസീനെ മകനെപ്പോലെ കരുതി പഠിപ്പിക്കുമെന്ന് രജനീകാന്ത്
text_fieldsചെന്നൈ: റോഡിൽനിന്ന് കളഞ്ഞുകിട്ടിയ 50,000 രൂപ അധ്യാപകർ മുഖേന പൊലീസിൽ ഏൽപിച്ച ഏഴു വയസ്സുകാരന് നടൻ രജനീകാന്തിെൻറ അഭിനന്ദനം. മുഹമ്മദ് യാസീെൻറ മുഴുവൻ പഠനച്ചെലവും താൻ വഹിക്കുമെന്നും മകനെപ്പോലെ കരുതി സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇൗറോഡ് ഖനിറാവുത്തർകുളത്ത് വാടകവീട്ടിൽ താമസിക്കുന്ന ബാഷ-അബ്രോസ്ബീഗം ദമ്പതികളുടെ ഇളയമകനായ മുഹമ്മദ് യാസീൻ തൊട്ടടുത്ത സർക്കാർ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ജൂൈല 11ന് രാവിലെ സ്കൂളിലേക്ക് പോകുേമ്പാഴാണ് റോഡിൽകിടന്ന ബാഗിൽനിന്ന് അരലക്ഷം രൂപയുടെ കറൻസി ലഭിച്ചത്. ഇത് യാസീൻ ക്ലാസ് ടീച്ചറെ ഏൽപിച്ചു.
പിന്നീട്, ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന് യാസീനെയുമായി ഇൗറോഡ് ജില്ല പൊലീസ് സൂപ്രണ്ട് ശക്തിഗണേഷിെൻറ ഒാഫിസിലെത്തിച്ച് തുക കൈമാറി. ജൂലൈ 19ന് യാസീെൻറ സത്യസന്ധതയെ പ്രകീർത്തിച്ച് അഭിനന്ദനയോഗം സംഘടിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. യാസീനെക്കുറിച്ചുള്ള വാർത്ത മുഖ്യധാര-സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. രജനീകാന്തിനെ കാണണമെന്ന ആഗ്രഹം യാസീൻ പ്രകടിപ്പിച്ചതോടെ അദ്ദേഹം ചെന്നൈ പോയസ്ഗാർഡനിലെ വസതിയിലേക്ക് വിളിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് യാസീനും മാതാപിതാക്കളും ചെന്നൈയിലെത്തിയത്. യാസീനെ കണ്ടതും ആശ്ലേഷിച്ച രജനീകാന്ത് തെൻറ മടിയിലിരുത്തി കഴുത്തിൽ സ്വർണമാലയിട്ടുകൊടുത്തു. മകനെ നല്ലനിലയിൽ വളർത്തിയതിന് രജനി മാതാപിതാക്കളെ അഭിനന്ദിച്ചു. പിന്നീട്, യാസീനും കുടുംബാംഗങ്ങളും കണ്ണീരോടെ രജനീകാന്തിന് നന്ദി പറഞ്ഞു. ബാഷ ഇൗറോഡിൽ ബനിയൻതുണി വ്യാപാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.