Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിലെ വിമത...

രാജസ്ഥാനിലെ വിമത എം.എൽ.എമാർ നിയമസഭാ സമ്മേളനത്തിനെത്തുമെന്ന്

text_fields
bookmark_border
sachin-gehlot
cancel

ഹരിയാനയിൽ കഴിയുന്ന രാജസ്ഥാനിലെ വിമത എം.എൽ.എമാർ ആഗസ്റ്റിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിനെത്തുമെന്ന് പറഞ്ഞതായി എൻ.ഡി.ടി.വി. തങ്ങൾ എല്ലാവരും സമ്മേളനത്തിനെത്തുമെന്ന് ഹരിയാനയിൽ കഴിയുന്ന ഒരു എം.എൽ.എ എൻ.ഡി.ടി.വി പ്രതിനിധിയോട് പറഞ്ഞു. എന്നാൽ, വിമത സംഘത്തിെൻറ ജയ്പൂരിലേക്കുള്ള മടക്കയാത്ര എന്നാണെന്ന് ഇനിയും നിശ്ചയിച്ചിട്ടില്ല. ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം തുടങ്ങാൻ ഗവർണർ കൽരാജ് മിശ്ര കഴിഞ്ഞ ദിവസമാണ് അനുവാദം നൽകിയത്. 

ഉപമുഖ്യമന്ത്രിയും പി.സി.സി പ്രസിഡൻറുമായ സചിൻ പൈലറ്റിെൻറ നേതൃത്വത്തിൽ ഒരു സംഘം എം.എൽ.എമാർ വിമത ശബ്ദം ഉയർത്തിയതിനെ തുടർന്ന് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായത് ആഴ്ചകൾക്കുമുമ്പാണ്. സചിൻപൈലറ്റിനെ പിന്തുണക്കുന്ന 18 എം.എൽ.എമാർ ഇപ്പോൾ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലാണ് തങ്ങുന്നത്. ഇവരുമായി ബന്ധപ്പെടാൻ കോൺഗ്രസ് നേതൃത്വത്തിനായിട്ടില്ല. 

അതേസമയം, 200 അംഗ നിയമസഭയിൽ തനിക്കിപ്പോഴും ഭൂരിപക്ഷമുണ്ടെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. സചിൻ പൈലറ്റ് വിമതശബ്ദം ഉയർത്തിയ ഉടനെ എം.എൽ.എമാരുടെ സമ്മേളനം വിളിച്ച് ശക്തി തെളിയിച്ചായിരുന്നു അശോക് ഗെഹ്ലോട്ടിെൻറ പ്രതികരണം. കോൺഗ്രസ് ദേശീയ നേതൃത്വത്തിെൻറ പിന്തുണ ഉറപ്പാക്കിയും സചിൻ പൈലറ്റിനെ മുഴുവൻ പദവികളിൽ നിന്നും പുറത്താക്കിയും ശരവേഗത്തിൽ നടപടികളെടുത്തതോടെ എം.എൽ.എമാർക്കിടയിലെ വിമതശ്ബദം ഒരു പരിധി വരെ ഇല്ലാതാക്കാൻ െഗഹ്ലോട്ടിനായിരുന്നു. ആദ്യഘട്ടത്തിലെ പ്രതിസന്ധി അതിജീവിച്ചതോടെ വിമത എം.എൽ.എമാരെ അയോഗ്യരാക്കാനും വിശ്വാസവോട്ടെടുപ്പിലൂടെ ശക്തി തെളിയിക്കാനുമുള്ള നീക്കം ഗെഹ്ലോട്ട് തുടങ്ങുകയും ചെയ്തു. 

കോൺഗ്രസ് എം.എൽ.എമാരെ മുഴുവൻ ഹോട്ടലിലേക്ക് മാറ്റിയാണ് സചിെൻറ വിമത നീക്കത്തെ ഗെഹ്ലോട്ട് നേരിട്ടത്. ഉടനെ നിയമസഭ വിളിക്കണം എന്നാവശ്യപ്പെട്ട് ഗവർണർക്ക് നിരവധി തവണ കത്തുകൾ നൽകിയെങ്കിലും ഗവർണർ കൽരാജ് മിശ്ര പല കാരണങ്ങൾ ചൂണ്ടികാട്ടി അനുവാദം നൽകുന്നത് നീട്ടികൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആഗസ്റ്റ് 14 ന് നിയമസഭ ചേരാൻ ഗവർണർ അനുവാദം നൽകിയത്. 

നിയമസഭ ചേർന്ന് ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കമാണ് ഗെഹ്ലോട്ടിെൻറ നേതൃത്വത്തിൽ നടന്നിരുന്നത്. 200 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 101 അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നു തെന്നയാണ് ഗെഹ്ലോട്ട് പക്ഷത്തിെൻറ ആത്മ വിശ്വാസം. 

അതേസമയം, ഗെഹ്ലോട്ട് സർക്കാറിനെ താഴെയിറക്കാനുള്ള പിന്തുണ ആഗസ്റ്റ് 14 നകം നേടിയെടുക്കാനാകുമെന്നാണ് സചിൻ ഗ്രൂപ്പ് കരുതുന്നത്. ബി.ജെ.പിയുടെ പിന്തുണയോടെ കുതിരക്കച്ചവടത്തിനുള്ള നീക്കം അണിയറയിൽ നടക്കുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നുമുണ്ട്. 

സഭയിൽ വിശ്വാസവോട്ടെടുപ്പ് നടക്കുേമ്പാൾ കോൺഗ്രസിലെ വിമത എം.എൽ.എമാർ സർക്കാറിനെ പിന്തുണച്ചില്ലെങ്കിൽ വിപ്പ് ലംഘിച്ചതിന് അവർക്കെതിരെ നടപടി എടുക്കാനാകും. എന്നാൽ, വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ ആദ്യം സർക്കാറിന് രാജിവെക്കേണ്ടി വരും. വിപ്പ് ലംഘിച്ചതിന് എം.എൽ.എമാർക്കെതിരെയുള്ള നടപടി അതിന് ശേഷമാണ് ഉണ്ടാകുക. വിമത എം.എൽ.എമാരെ വോെട്ടടുപ്പിന് മുന്നെ അയോഗ്യരാക്കിയാൽ കേവല ഭൂരിപക്ഷ സംഖ്യ താഴുകയും സർക്കാറിന് അനായാസം മറികടക്കാനുമാകും. അതുകൊണ്ട് തന്നെ വിമതരെ അയോഗ്യരാക്കാനുള്ള നീക്കത്തിനാണ് ഗെഹ്ലോട്ട് മുൻഗണന കൊടുക്കുന്നത്. നിയമസഭാ സമ്മേളനം വരെ എം.എൽ.എമാരെ ഹോട്ടലുകളിൽ പാർപ്പിച്ച് നിലവിലുള്ള പിന്തുണയിൽ ചോർച്ചയില്ലെന്ന് ഉറപ്പാക്കുകയാണ് ഇരു പക്ഷവും. 

ആഗസ്റ്റ് 14 നകം കൂടുതൽ എം.എൽ.എമാരെ തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ ബി.ജെ.പിയുടെ പിന്തുണയോടെ സചിൻ പുറെത്തടുക്കുന്ന വിദ്യകൾക്കും അതിനെ പ്രതിരോധിക്കാൻ ഗെഹ്ലോട്ടും േകാൺഗ്രസും  നടത്തുന്ന നീക്കങ്ങൾക്കുമാണ് അടുത്ത രണ്ടാഴ്ച രാജസ്ഥാൻ സാക്ഷിയാകുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanSachin Pilot
News Summary - rajasthan update
Next Story