Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ വീഴുമോ?;...

സർക്കാർ വീഴുമോ?; രാജസ്ഥാനിൽ സംഭവിക്കുന്നത് ഇതൊക്കെയാണ്

text_fields
bookmark_border
Gehlot-Pilot
cancel

ജയ്പൂർ: രാജസ്ഥാനിലെ ഉപമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ സചിൻ പൈലറ്റിെൻറ പുതിയ നീക്കങ്ങൾ തലവേദന സൃഷ്ടിച്ചെങ്കിലും അത് സർക്കാറിെൻറ ഭാവിയെ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. ദേശീയ തലത്തിൽ ബി.ജെ.പി ഇതര സഖ്യങ്ങൾക്ക് പ്രതീക്ഷ നൽകി രൂപീകരിച്ച സർക്കാറുകളെ താഴെ ഇറക്കാൻ വലിയ നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് രാജസ്ഥാനിലെ രാഷ്ട്രീയ കോളിളക്കങ്ങൾ. അതിനാൽ രാജ്യം മുഴുവൻ ശ്രദ്ധേയാടെയാണ് രാജസ്ഥാനിലെ സംഭവ വികാസങ്ങൾ നിരീക്ഷിക്കുന്നത്. 

തന്നെ പിന്തുണക്കുന്ന എട്ട് എം.എൽ.എമാരുമായി സചിൻ പൈലറ്റ് ഡൽഹിയിലെത്തിയിട്ടുണ്ട്. 16 കോൺഗ്രസ് എം.എൽ.എമാരും മൂന്ന് സ്വതന്ത്രരും തന്നെ പിന്തുണക്കുന്നുണ്ടെന്നാണ് സചിൻ അവകാശപ്പെട്ടിരുന്നത്. കേവല ഭൂരിപക്ഷത്തിന് 101 എം.എൽ.എമാരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസിൽ ലയിച്ച ബി.എസ്.പി യുടെ എം.എൽ.എമാരടക്കം 107 പേർ പാർട്ടിക്ക് മാത്രമായുണ്ട്. 10 സ്വതന്ത്രരും രണ്ട് വീതം സി.പി.എം, ഭാരതീയ ട്രൈബൽ പാർട്ടി എം.എൽ.എമാരും കോൺഗ്രസ് സർക്കാറിനെ പിന്തുണക്കുന്നുണ്ട്. സചിൻ പൈലറ്റ് അവകാശപ്പെടുന്ന പോലെ മുഴുവൻ ആളുകളും അദ്ദേഹത്തെ പിന്തുണച്ചാൽ പോലും സർക്കാറിന് കേവല ഭൂരിപക്ഷം നിലനിർത്താനാകുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണക്കുന്നവർ പറയുന്നത്. ബി.ജെ.പി പക്ഷത്ത് ഇപ്പോഴുള്ളത് 73 പേർ മാത്രമാണ്. വിപുലമായ ഒരു കുതിരക്കച്ചവടം ബി.ജെ.പി നടത്തിയാൽ മാത്രമാണ് സർക്കാറിന് ഭീഷണിയാകുക. 

ബി.ജെ.പിയുമായി യോജിക്കുമെന്ന തരത്തിൽ സചിൻ പൈലറ്റ് ഇതുവരെ കോൺഗ്രസ് നേതാക്കൾക്ക് ഒരു സൂചനയും നൽകിയിട്ടില്ല. ഗെഹ്ലോട്ടുമായി ഒരു തരത്തിലും യോജിക്കാൻ കഴിയാതായാൽ പ്രാദേശിക പാർട്ടി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് അദ്ദേഹം ഇതുവരെ നൽകിയ മുന്നറിയിപ്പുകൾ. എന്നാൽ, കഴിഞ്ഞ മാർച്ച് മാസം മുതൽ സചിൻ പൈലറ്റ് ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് ഗെഹ്ലോട്ടിനെ പിന്തുണക്കുന്നവർ ആരോപിക്കുന്നത്. 

തൊഴുത്തിൽകുത്തിെൻറ രഹസ്യങ്ങൾ

രാജസ്ഥാനിൽ, 2018 ലെ നിയമസഭ തെരെഞടുപ്പിൽ ആവേേശാജ്വല വിജയത്തിലൂടെയാണ് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയത്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് അശോക് ഗെഹ്ലോട്ടും സചിൻ ൈപലറ്റും വടംവലി നടത്തിയെങ്കിലും നറുക്ക് വീണത് അശോക് ഗെഹ്ലോട്ടിനാണ്. പി.സി.സി. അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവുമാണ് സചിൻ പൈലറ്റിന് ലഭിച്ചത്. പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് സചിനെ മാറ്റി, പകരം തന്നെ പിന്തുണക്കുന്ന ഒരാളെ നിയമിക്കാൻ അന്നുമുതൽ ഗെഹ്ലോട്ട് ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നുണ്ട്. സചിനും ഗെഹ്ലോട്ടും 2018 ന് ശേഷം പരസ്പരം സംസാരിച്ചിട്ട് പോലുമില്ലെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. 

പെട്ടെന്നുണ്ടായ പ്രകോപനം

തൊഴുത്തിൽകുത്തും അഭിപ്രായവ്യതാസങ്ങളും തുടരുേമ്പാഴും സർക്കാറിന് ഭീഷണിയൊന്നുമില്ലെന്ന് ഇരു നേതാക്കളും ആവർത്തിച്ചിരുന്നു. എന്നാൽ, ഗെഹ്ലോട്ടിെൻ റ ഭാഗത്തു നിന്നുണ്ടായ പുതിയ നീക്കം എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും ഇനിയും സഹിക്കാനാകില്ലെന്നുമാണ് സചിെൻറ ഇപ്പോഴത്തെ നിലപാട്. രാജസ്ഥാൻ പൊലീസ് നൽകിയ ഒരു നോട്ടീസാണ് വില്ലനായത്. സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം അന്വേഷിക്കുന്നതിെൻറ ഭാഗമായി മൊഴി രേഖപ്പെടുത്താൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അശോക് ഗെഹ്ലോട്ട്, സചിൻ പൈലറ്റ്, ഗവൺമെൻറ് ചീഫ്വിപ്പ് എന്നിവർക്കാണ് പൊലീസിലെ സ്പെഷ്യൽ ഒാപറേഷൻസ് ഗ്രൂപ്പ് നോട്ടീസ് നൽകിയത്. ഇത് തനിക്കെതിരായ നീക്കത്തിെൻറ ഭാഗമാണെന്ന് ആരോപിച്ചാണ് സചിൻ തന്നെ പിന്തുണക്കുന്നവരുമായി ഡൽഹിയിലേക്ക് വണ്ടി കയറിയത്. 

മുഖ്യമന്ത്രി പദം വിട്ടുകൊടുത്തിട്ടും തന്നെയും തന്നെ പിന്തുണക്കുന്നവരെയും വേട്ടയാടാനുള്ള ശ്രമമാണ് ഗെഹ്ലോട്ട് നടത്തുന്നത് എന്നാണ് സചിൻ പൈലറ്റ് നേതൃത്വത്തോട് പറയുന്നത്. വിഷയത്തിൽ ഹൈക്കമാൻറ് ഇടപെടണമെന്നാണ് സചിെൻറ ആവശ്യം. ഹൈക്കമാൻറിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞ രാഷ്ട്രീയ നീക്കമായി സചിെൻറ ഡൽഹി യാത്രയെ വ്യഖ്യാനിക്കേണ്ടെന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. സചിന് പൊലീസ് നോട്ടീസ് നൽകിയതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അസംതൃപ്തിയുണ്ട്. 

പൊലീസ് നോട്ടീസ് നൽകിയത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് ഗെഹ്ലോട്ട് പറയുന്നത്. തനിക്കും ചീഫ് വിപ്പിനും നോട്ടീസ് നൽകിയിട്ടുണ്ടെന്നും ബി.ജെ.പി വലിയ കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. 

നേതാക്കൾ തമ്മിലെ വടംവലിയും തൊഴുത്തിൽകുത്തും ഒരു സംസ്ഥാനത്ത് കൂടി കോൺഗ്രസ് സർക്കാറിന് ഭീഷണി ഉയർത്തുേമ്പാൾ നേതൃത്വം നോക്കുകുത്തിയായി നിൽക്കുകയാണെന്ന് വിമർശനവുമായി കപിൽ സിബലിനെ േപാലുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാൻ സോണിയയും രാഹുലും ഇടപെടൽ നടത്തുന്നുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. അവ ഫലം കണ്ടില്ലെങ്കിൽ, ബി.ജെ.പി ഉയർത്തുന്ന വലിയ വെല്ലുവിളി മറികടക്കാൻ നിയമസഭാംഗങ്ങളുടെ കണക്കുകൾ നൽകുന്ന ആത്മവിശ്വാസം കോൺഗ്രസിന് മതിയാകാതെ വരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanSachin PilotAshok Gehlot
News Summary - rajasthan update
Next Story