മക്കളെ മൃഗീയമായി മർദ്ദിച്ച വിഡിയോ പുറത്ത്; പിതാവ് അറസ്റ്റിൽ
text_fieldsജയ്പുർ: മക്കളെ ക്രൂരമായി മർദ്ദിക്കുന്നത് പതിവാക്കിയ പതാവ് അറസ്റ്റിലായി. അഞ്ച് വയസ്സായ മകനേയും മൂന്ന് വയസ്സായ മകളേയും ക്രൂരമായി മർദ്ദിക്കുന്ന വിഡിയോ ഇയാളുടെ സഹോദരൻ തന്നെ പകർത്തി പ്രചരിപ്പിച്ചതിനെ തുടർന്നാണ് രാജസ്ഥാനിലെ ജയ് സമന്ദ് സ്വദേശി ചെയിൻ സിങ് (32) അറസ്റ്റിലായത്. അഞ്ച് വയസ്സുകാരനെ കെട്ടിതൂക്കിയിട്ടാണ് ഇയാൾ മർദ്ദിച്ചത്.
വസ്ത്രങ്ങൾ മുഷിഞ്ഞതിനാണ് കുട്ടികളെ മർദ്ദിച്ചതെന്ന് ചെയിൻ സിങ് പറഞ്ഞു. വിഡിയോയിൽ കയറുകൊണ്ടു കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ ആൺകുട്ടിയെ മുകളിൽ നിന്നും തൂക്കിയിട്ടിരിക്കുകയാണ്. കുട്ടികൾ രണ്ടുപേരും നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. കരഞ്ഞുകൊണ്ട് സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെ ശക്തമായി തൊഴിച്ചുകൊണ്ട് ഇയാൾ മുറിയുടെ മര്രൊരു വശത്തേക്ക് വീഴ്ത്തുന്നു. നിലത്തുവീണ കുട്ടിയെ വടി കൊണ്ട് അടിക്കുന്നുമുണ്ട് ഇയാൾ. കുട്ടികളുടെ മാതാവും സഹോദരങ്ങളും ഭീതിയോടെ ഇതെല്ലാം കണ്ടുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കുട്ടികളെ സഹായിക്കാതെ വിഡിയോ ചിത്രീകരിച്ചു എന്ന കുറ്റത്തിന് പ്രതിയുടെ സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് സ്ഥിരമായി കുട്ടികളെ മർദ്ദിക്കാറുണ്ടെന്ന് അയൽക്കാർ മൊഴി നൽകി.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ വിഡിയോ വൈറലായിരുന്നു. സംഭവത്തിൽ നടുക്കവും രോഷവും ദ്വേഷ്യവും പ്രകടിപ്പിച്ചുകൊണ്ട് നിരവധി പേരാണ് വിഡിയോ ഷെയർ ചെയതത്. ശിശു ക്ഷേമ സമിതി പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.