Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിൽ ബി.ജെ.പി...

രാജസ്ഥാനിൽ ബി.ജെ.പി വിയർക്കുന്നു

text_fields
bookmark_border
രാജസ്ഥാനിൽ ബി.ജെ.പി വിയർക്കുന്നു
cancel

ജയ്പുർ: രാജസ്ഥാനിൽ 2013ലെ വാഗ്ദാനങ്ങൾ മറന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് പരീക്ഷണത്തിെൻറ ദിനങ്ങൾ. സർവേ ഫലങ്ങളെല്ലാം കോൺഗ്രസിന് അനുകൂലമായതോടെ ബി.ജെ.പി നേതാക്കളുടെ ചങ്കിടിപ്പേറുകയാണ്. കഴിഞ്ഞ തവണ 200 അംഗ നിയമസഭയിൽ 162 എം.എൽ.എമാർ ബി.ജെ.പിക്കാരായിരുന്നു. ഭരണവിരുദ്ധ തരംഗമുെണ്ടന്നാണ് എല്ലാ സർവേ റിപ്പോർട്ടുകളും പറയുന്നത്.

ലൈംഗിക അതിക്രമ കേസുകൾ വിചാരണ ചെയ്യാൻ അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെെട്ടന്ന് സെൻറർ ഫോർ കമ്യൂണിറ്റി ഇക്കണോമിക്സ് ആൻഡ് ഡവലപ്മെൻറ് കൺസൽട്ടൻസ് സൊസൈറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിനായി കേന്ദ്ര ധനകാര്യ കമീഷൻ സംസ്ഥാനത്തിന് 214 കോടി അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഒരു കോടതിയും സ്ഥാപിച്ചിട്ടില്ല. എന്നാൽ, നിയമപ്രശ്നങ്ങൾ കാരണമാണ് അതിവേഗ കോടതികൾ സ്ഥാപിക്കുന്നത് വൈകുന്നതെന്ന് രാജസ്ഥാൻ വനിത കമീഷൻ ചെയർപേഴ്സൻ സുമൻ ശർമ പറഞ്ഞു.

ആരോഗ്യമേഖലയിലും വസുന്ധര രാെജ സർക്കാർ പരാജയമാണ്. ജനങ്ങളുടെ ആരോഗ്യസൂചിക മെച്ചപ്പെടുത്താൻ നടപടിയെടുക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഇത് യാഥാർഥ്യമായില്ല. അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് ഉടൻ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് പറഞ്ഞിരുെന്നങ്കിലും ഇതിനായി ഒന്നും ചെയ്തില്ല.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ജില്ല ആശുപത്രികൾ എന്നിവയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമീഷനെ നിയമിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇക്കാര്യത്തിലും നടപടിയുണ്ടായില്ല.

2017-18ലെ രാജസ്ഥാൻ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം മൊത്തം അഭ്യന്തര ഉൽപാദത്തിെൻറ 24.76 ശതമാനവും കാർഷികമേഖലയിൽനിന്നാണ്. എന്നാൽ, ഇൗ മേഖലക്കുള്ള കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതം 3.5 ശതമാനമാണ്. ഇതിനു തൊട്ടു മുമ്പുള്ള വർഷത്തെ ബജറ്റ് വിഹിതം 4.01 ശതമാനമായിരുന്നു. കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുെന്നങ്കിലും ഇതിനായി കമീഷനെ നിയമിച്ചതല്ലാതെ മറ്റൊന്നുമുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanmalayalam newsBJPBJP
News Summary - Rajasthan bjp issue-India news
Next Story