Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനി പെൺകുട്ടിയെ...

രാജസ്ഥാനി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: രേഖകൾ വ്യാജമല്ല

text_fields
bookmark_border
school-girl
cancel
camera_altrepresentative image

ഓച്ചിറ: പ്രായപൂര്‍ത്തിയാകാത്ത രാജസ്ഥാൻ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവത്തി ല്‍ പ്രായംതെളിയിക്കാന്‍ പിതാവ് ഹാജരാക്കിയ രേഖകൾ വ്യാജമെല്ലന്ന് കണ്ടെത്തി. രാജസ്ഥ ാനിലെ പ്രൈമറി സ്‌കൂളിലെ ടി.സിയാണ് ഹാജരാക്കിയത്. അന്വഷണസംഘം സ്‌കൂളിലെ അഡ്മിഷന്‍ രജിസ്റ്റര്‍, ടി.സി രജിസ്റ്റര്‍ തുടങ്ങിയവ പരിശോധിച്ചാണ് സ്ഥിരീകരിച്ചത്. ടി.സിയിൽ രേഖപ്പെടുത്തിയ പ്രായം കണക്കിലെടുത്താൽ സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല.

സ്‌കൂള്‍ രേഖപ്രകാരം പെണ്‍കുട്ടി ദലിത് വിഭാഗത്തില്‍പെട്ടതാെണന്നും സ്ഥിരീകരിച്ചു. ഇതോടെ ദലിത് പീഡന നിരോധന നിയമപ്രകാരവും ഒന്നാം പ്രതി മുഹമ്മദ് റോഷനെതിരെ കേസെടുക്കും. പോക്സോയും നിലനിൽക്കും. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെന്ന യുവാവിെൻറ പിതാവിെൻറ വാദം തെറ്റെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പൊലീസ് ‘മാധ്യമ’ ത്തോട് പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ച റോഷെൻറ മൂന്ന് സുഹൃത്തുക്കള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയതോടെ പൊലീസ് കസ്റ്റഡിയില്‍വിട്ട ഒന്നാംപ്രതി മേമന കന്നിട്ടയില്‍ മുഹമ്മദ് റോഷനെ (20) കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

നേരത്തേ 10 ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പിനായി റോഷനെ കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ കൊണ്ടുപോയിരുന്നു. പെണ്‍കുട്ടിയും റോഷനും താമസിച്ച പന്‍വേല്‍ മേഖലയില്‍ തെളിവെടുപ്പ് നടത്തി. പീഡിപ്പിക്കപ്പെട്ടത് പന്‍വേലിയില്‍വെച്ചാെണന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അവിടെ എത്തിച്ച് തെളിവെടുത്തത്. നാട്ടിലെത്തിച്ച റോഷനെ പെണ്‍കുട്ടിയുടെ വീട്ടിലും ഓച്ചിറയില്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് തെളിവെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanRajastani Girl Kidnap CaseGirl Kidnaped
News Summary - Rajastani Girl Kidnap case - Kerala News
Next Story