രാജപക്സക്ക് സ്വീകരണം; തമിഴ്വംശജരുടെ ആശങ്ക പങ്കുവെച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: അഞ്ചു ദിവസത്തെ സന്ദർശനത്തിന് എത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാ ജപക്സയുമായി ശ്രീലങ്കയിലെ തമിഴ് വംശജരുടെ ആശങ്കകൾ പങ്കുവെച്ച് ഇന്ത്യ. തമിഴ് വം ശജരോടുള്ള സമീപനത്തിൽ തുല്യത, നീതി, സമാധാനം എന്നിവ പുലരുമെന്ന് കൂടിക്കാഴ്ചയി ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസം പ്രകടിപ്പിച്ചു.
നവംബറിൽ പ്രധാനമന്ത്രിയാ യ ശേഷം മഹീന്ദ രാജപക്സ നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. 2005 മുതൽ 2016 വരെ രാജപക്സ പ്രസിഡൻറായിരുന്ന ഘട്ടത്തിൽ ചൈനയുമായി ശ്രീലങ്ക കൂടുതൽ അടുക്കുന്നതാണ് കണ്ടത്. തമിഴ്പുലികളെ കൂട്ടത്തോടെ വകവരുത്തിയ കാലംകൂടിയായിരുന്നു അത്.
ശ്രീലങ്കയുടെ സമാധാനവും അഭിവൃദ്ധിയും ഇന്ത്യയുടെകൂടി താൽപര്യമാണെന്ന് രാജപക്സയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. ശ്രീലങ്കയുടെ വികസനത്തിനും സമാധാനത്തിനും വിശ്വസ്ത പങ്കാളിയായി ഇന്ത്യ നിലകൊള്ളുമെന്നും മോദി പറഞ്ഞു.
നേരത്തെ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ അദ്ദേഹത്തിന് ഔപചാരിക സ്വീകരണം നൽകി. ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾക്കു ശേഷം വാരാണസി, സാരാനാഥ്, ബോധ്ഗയ, തിരുപ്പതി തീർഥാടന യാത്ര രാജപക്സ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.