20 മാസത്തിനിടെ റെയിൽവേ സുരക്ഷസേന രക്ഷപ്പെടുത്തി; 20,000 കുട്ടികളെ
text_fieldsന്യൂഡൽഹി: 2017 ജനുവരി മുതൽ 20 മാസത്തിനുള്ളിൽ റെയിൽവേ സുരക്ഷസേന (ആർ.പി.എഫ്) 20,141 കുട്ടികളെ രക്ഷപ്പെടുത്തി. 2018 ആഗസ്റ്റ് വരെ ദിവസം ശരാശരി 30ലേറെ കുട്ടികൾ. ഇൗ വർഷം ആഗസ്റ്റ് വരെ ഇവരിൽ 8963 പേരെ ശിശുേക്ഷമ സമിതിയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വീടുകളിലെത്തിച്ചു. 2014ൽ 5294ഉം 2015ൽ 7044 കുട്ടികളെയും റെയിൽവേ സുരക്ഷസേന രക്ഷപ്പെടുത്തി. 2016ൽ 8593 കുട്ടികളെ വീടുകളിലെത്തിച്ചു. 2017ൽ 11,178 കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.
റെയിൽവേ സ്റ്റേഷനിലും പരിസരത്തും കാണപ്പെടുന്ന കുട്ടികളെ കണ്ടെത്തി സംരക്ഷിച്ച് ഇവരെ കുറ്റകൃത്യത്തിലേർപ്പെടുന്നതിന് മുമ്പ് വീടുകളിലെത്തിക്കാനാണ് െറയിൽവേ സുരക്ഷസേന ശ്രമിക്കുന്നതെന്ന് ആർ.പി.എഫ് ഇൻസ്പെക്ടർ ജനറൽ ജയസിങ് ചൗഹാൻ പറഞ്ഞു. 2014 മുതൽ 2018 ആഗസ്റ്റ്വരെ രക്ഷപ്പെടുത്തിയവരിൽ 31,799 ആൺകുട്ടികളും 9273 പെൺകുട്ടികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.