ആമസോൺ, ഫ്ലിപ്കാർട്ട് വെയർ ഹൗസുകളിൽ റെയ്ഡ്; 76 ലക്ഷം രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്തു
text_fieldsന്യൂഡൽഹി : ഡൽഹിയിൽ ദേശീയ സ്റ്റാൻഡേർഡ് ബോഡി നടത്തിയ പരിശോധനയിൽ 76 ലക്ഷം രൂപയുടെ വിലമതിക്കുന്ന ഗുണനിലവാരമില്ലാത്ത സാധനങ്ങൾ പിടിച്ചെടുത്തു. ആമസോൺ സെല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ വെയർഹൗസിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാത്ത ഫുഡ് മിക്സറുകൾ ഉൾപ്പടെ 3500ല ധികം ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
കൂടാതെ, ഫ്ലിപ്കാർട്ട് വെയർഹൗസിൽ നിന്ന് 590 സ്പോർട്സ് ഷൂസുകളും പിടിച്ചെടുത്തു. 6 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഉൽപ്പന്നങ്ങൾക്ക് നിർമാണ മാർക്ക് ഉണ്ടായിരുന്നില്ല.
ഇന്ത്യയിലുടനീളം ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനായി ബി.ഐ.എസ് നടത്തുന്ന നീക്കത്തിന്‍റെ ഭാഗമായാണ് ഈ റെയ്ഡ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ലഖ്‌നൗ, ചെന്നൈ എന്നിവിടങ്ങളിലടക്കം സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്. വിപണിയിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സർക്കാരിന്‍റെ ഈ നടപടിയെക്കുറിച്ച് ആമസോണും ഫ്ലിപ്കാർട്ടും ഇത് വരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇ-കൊമേഴ്‌സ് കമ്പനികളുടെ വെയർഹൗസുകളിൽ പരിശോധന നടത്താൻ ബി.ഐ.എസിന് അധികാരമുണ്ട്. കാരണം ഓൺലൈനിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യൻ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്ത്വം ബി.ഐ.എസിന് ഉണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.