Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ചൈനക്ക് മുമ്പിൽ...

‘ചൈനക്ക് മുമ്പിൽ കേന്ദ്ര സർക്കാർ രാജ്യ താൽപര്യം മറന്നു’

text_fields
bookmark_border
‘ചൈനക്ക് മുമ്പിൽ കേന്ദ്ര സർക്കാർ രാജ്യ താൽപര്യം മറന്നു’
cancel

ന്യൂഡൽഹി: സംഘർഷ സാഹചര്യത്തിൽ ൈചനയുമായുള്ള പ്രതിനിധി ചർച്ചയിലും തുടർന്നുള്ള നടപടികളിലും കേന്ദ്ര സർക്കാർ രാജ്യ താൽപര്യം മറന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യതാൽപര്യം സംരക്ഷിക്കുകയാണ് കേന്ദ്രസർക്കാറിെൻറ ചുമതലയെന്നും രാജ്യത്തിെൻറ പരമാധികാരം ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ഗാൽവാനിൽ 20 ഇന്ത്യൻ സൈനികരെ കൊലചെയ്തത് ന്യായീകരിക്കാൻ ചൈനയെ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവലുമായി നടത്തിയ ചർച്ചക്ക് ശേഷം ചൈനീസ് വിദേശകാര്യ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയിൽ ഒരു ഭാഗം അടയാളപ്പെടുത്തിയ ചിത്രം സഹിതമായിരുന്നു രാഹുലിെൻറ ട്വീറ്റ്. ഗാൽവാനിൽ സംഭവിച്ചത് ചൈനയുടെ അതിർത്തി സംരക്ഷിക്കാനുള്ള ശ്രമം ആയിരുന്നെന്നും അത് ഇനിയും തുടരും എന്നുമായിരുന്നു ചൈനയുടെ പ്രസ്താവന. ഗാൽവാനിൽ ഇന്ത്യയുടെ അതിർത്തി പരമാധികാരം സംരക്ഷിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്തുകൊണ്ടാണ് ഗാൽവാനിലെ അതിർത്തി പരമാധികാരം ഇന്ത്യ പ്രസ്താവനയിൽ സൂചിപ്പിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. 

 ഗാൽവാനിൽ 20 സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് അതിർത്തിയിൽ നില നിന്ന് സംഘർഷാവസ്ഥ ഒഴിവാക്കുന്നതിെൻറ ഭാഗമായി ഞായറാഴ്ചയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് േഡാവലും ചൈനീസ് വിദേശകാര്യ മന്ത്രി വാൻങ് യിയും ടെലിഫോണിൽ ചർച്ച നടത്തിയത്. ചർച്ചയെ തുടർന്ന് ഇരുരാജ്യങ്ങളും പ്രസ്താവന ഇറക്കിയിരുന്നു. മാത്രമല്ല. ഗാൽവാനിൽ ഇരു സൈന്യങ്ങളും പിൻവാങ്ങുകയും ഇടയിൽ ശൂന്യ മേഖല ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന കടന്നുകയറി എന്ന് തെളിയിക്കുന്ന ഉപഗ്രഹഹ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - rahuls tweet
Next Story