Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2019 6:12 PM GMT Updated On
date_range 25 March 2019 6:12 PM GMTപ്രതിസന്ധിയായി വയനാട്; മനസ്സു തുറക്കാതെ രാഹുൽ
text_fieldsbookmark_border
ന്യൂഡൽഹി: കേരളത്തിലെ സംഘടന സംവിധാനത്തെ അപ്പാടെ പിടിച്ചുകെട്ടി കേ ാൺഗ്രസിൽ വയനാട് പ്രതിസന്ധി. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാ ട്ടിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെയാകെ ബാധിച്ചെങ്കിലും മനസ്സു തുറക്കാതെ ഹൈകമാൻഡ്.
പ്രവർത്തക സമിതി, കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗങ്ങൾ കഴിഞ്ഞ് തിങ്കളാഴ്ച പുറത്തിറക്കിയ രണ്ടു പട്ടികകളിലും രാഹുൽ ഗാന്ധിയുടെ പേരില്ല. അമ േത്തിക്കു പുറമെ തെക്കേ ഇന്ത്യയിൽ ഒരു മണ്ഡലത്തിൽകൂടി രാഹുൽ ഗാന്ധി മത്സരിക്കുമെന്ന കാര്യം എ.െഎ.സി.സി നേതാക്കൾ നിഷേധിക്കുന്നില്ല. പേക്ഷ, സമ്മർദങ്ങൾക്കൊത്ത് തിരക്കിട്ട് പ്രഖ്യാപനമില്ല. ചില കാത്തുനിൽപുകളാണ് പാർട്ടി നേതൃത്വം നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കേ ഇന്ത്യൻ മണ്ഡലത്തിൽകൂടി മത്സരിക്കുമെന്ന സൂചനകൾക്കിടയിൽ, രാഹുലിെൻറ രണ്ടാം മണ്ഡലം പ്രഖ്യാപിക്കാൻ കോൺഗ്രസ് വൈകുന്നത് തന്ത്രപരമാണെന്ന് കരുതുന്നു. വയനാട്ടിൽ മത്സരിക്കുമെന്ന് ആദ്യം ഉറപ്പിച്ചു പറഞ്ഞ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കം ഇപ്പോൾ മൗനത്തിലാണ്. അതിനർഥം, വയനാട്ടിൽ മത്സരിക്കില്ല എന്നുമല്ല.
കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽ രാഹുലിനായി കരുതി വെച്ച മൂന്നു മണ്ഡലങ്ങളിൽ പകരം സ്ഥാനാർഥികളെ എ.െഎ.സി.സി ഒൗദ്യോഗികമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അത് വയനാടിെൻറ സാധ്യത വർധിപ്പിക്കുന്നതായി. സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽകൂടി രാഹുലിനുവേണ്ടി കളമൊഴിയുന്നതിൽ തടസ്സങ്ങളൊന്നുമില്ല.
കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് രാഹുൽ മത്സരിക്കണമെന്ന ആവശ്യമുണ്ടെന്നും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്നും പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല വിശദീകരിച്ചു. പ്രവർത്തക സമിതി യോഗത്തിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിലോ, പിന്നീട് മലയാളി മാധ്യമ പ്രവർത്തകർ കണ്ടപ്പോഴോ തെൻറ സ്ഥാനാർഥിത്വത്തെക്കുറിച്ച ചോദ്യങ്ങൾക്ക് രാഹുൽ മറുപടി പറഞ്ഞില്ല.
മിനിമം വരുമാന പദ്ധതിയെക്കുറിച്ചു മാത്രമായിരുന്നു രാഹുലിെൻറ വാർത്തസമ്മേളനം.തിങ്കളാഴ്ച വൈകീട്ട് പുറത്തിറക്കിയ ആദ്യ പട്ടികയിൽ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സ്ഥാനാർഥികളാണുള്ളത്.കോൺഗ്രസ് ഇതുവരെ 258 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
പ്രവർത്തക സമിതി, കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗങ്ങൾ കഴിഞ്ഞ് തിങ്കളാഴ്ച പുറത്തിറക്കിയ രണ്ടു പട്ടികകളിലും രാഹുൽ ഗാന്ധിയുടെ പേരില്ല. അമ േത്തിക്കു പുറമെ തെക്കേ ഇന്ത്യയിൽ ഒരു മണ്ഡലത്തിൽകൂടി രാഹുൽ ഗാന്ധി മത്സരിക്കുമെന്ന കാര്യം എ.െഎ.സി.സി നേതാക്കൾ നിഷേധിക്കുന്നില്ല. പേക്ഷ, സമ്മർദങ്ങൾക്കൊത്ത് തിരക്കിട്ട് പ്രഖ്യാപനമില്ല. ചില കാത്തുനിൽപുകളാണ് പാർട്ടി നേതൃത്വം നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കേ ഇന്ത്യൻ മണ്ഡലത്തിൽകൂടി മത്സരിക്കുമെന്ന സൂചനകൾക്കിടയിൽ, രാഹുലിെൻറ രണ്ടാം മണ്ഡലം പ്രഖ്യാപിക്കാൻ കോൺഗ്രസ് വൈകുന്നത് തന്ത്രപരമാണെന്ന് കരുതുന്നു. വയനാട്ടിൽ മത്സരിക്കുമെന്ന് ആദ്യം ഉറപ്പിച്ചു പറഞ്ഞ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കം ഇപ്പോൾ മൗനത്തിലാണ്. അതിനർഥം, വയനാട്ടിൽ മത്സരിക്കില്ല എന്നുമല്ല.
കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽ രാഹുലിനായി കരുതി വെച്ച മൂന്നു മണ്ഡലങ്ങളിൽ പകരം സ്ഥാനാർഥികളെ എ.െഎ.സി.സി ഒൗദ്യോഗികമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അത് വയനാടിെൻറ സാധ്യത വർധിപ്പിക്കുന്നതായി. സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽകൂടി രാഹുലിനുവേണ്ടി കളമൊഴിയുന്നതിൽ തടസ്സങ്ങളൊന്നുമില്ല.
കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് രാഹുൽ മത്സരിക്കണമെന്ന ആവശ്യമുണ്ടെന്നും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്നും പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല വിശദീകരിച്ചു. പ്രവർത്തക സമിതി യോഗത്തിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിലോ, പിന്നീട് മലയാളി മാധ്യമ പ്രവർത്തകർ കണ്ടപ്പോഴോ തെൻറ സ്ഥാനാർഥിത്വത്തെക്കുറിച്ച ചോദ്യങ്ങൾക്ക് രാഹുൽ മറുപടി പറഞ്ഞില്ല.
മിനിമം വരുമാന പദ്ധതിയെക്കുറിച്ചു മാത്രമായിരുന്നു രാഹുലിെൻറ വാർത്തസമ്മേളനം.തിങ്കളാഴ്ച വൈകീട്ട് പുറത്തിറക്കിയ ആദ്യ പട്ടികയിൽ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സ്ഥാനാർഥികളാണുള്ളത്.കോൺഗ്രസ് ഇതുവരെ 258 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story