Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവർ ഹിന്ദുവല്ല,...

അവർ ഹിന്ദുവല്ല, വഞ്ചകരാണ്; ത്രിപുരയിലെ മുസ്ലിം വിരുദ്ധ കലാപത്തിൽ പ്രതികരണവുമായി രാഹുൽ

text_fields
bookmark_border
rahul gandhi
cancel

ത്രിപുരയിൽ മുസ്ലംകൾക്കെതിരെ അരങ്ങേറിയ വർഗീയാക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അന്ധതയും ബധിരതയും നടിച്ച് ഈ സർക്കാറിന് എത്രകാലം തുടരാനാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

'ത്രിപുരയിൽ നമ്മുടെ മുസ്ലിം സഹോദരൻമാർ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയമാകുകയാണ്. ഹിന്ദുവിന്‍റെ പേരിൽ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവർ ഹിന്ദുവല്ല, വഞ്ചകരാണ്' -രാഹുൽ ട്വീറ്റ് ചെയ്തു.

അന്ധതയും ബധിരതയും നടിച്ച് ഈ സർക്കാറിന് എത്ര കാലം തുടരാനാകുമെന്നും രാഹുൽ ചോദിച്ചു.

ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെ ഒരാഴ്ചയായി അതിക്രമങ്ങൾ രൂക്ഷമാണ്. അക്രമികൾക്ക് പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും പൂർണ സഹകരണമുണ്ടെന്ന് വിമർശനമുണ്ട്. ഈ മാസമാദ്യം ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ബംഗ്ലാദേശിൽ നടന്ന ഹിന്ദു വിരുദ്ധ അക്രമങ്ങൾക്കുള്ള പ്രതികാരമായാണ് ത്രിപുരയിൽ ആക്രമണങ്ങൾ ആരംഭിച്ചത്.

വാളുകളും മാരകായുധങ്ങളുമായി കടുത്ത മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വി.എച്ച്.പിയുടെ നേതൃത്വത്തിൽ പരസ്യമായി വിദ്വേഷ റാലികൾ നടന്നത്. ഇത് തടയാൻ ഭരണകൂടമോ പൊലീസോ കാര്യമായ ഇടപെടൽ നടത്തിയില്ല. അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയ ശേഷമാണ് ധര്‍മനഗര്‍ ജില്ലയിൽ നിേരാധനാജ്ഞ ഏർപ്പെടുത്തിയത്. വിഷയത്തിൽ പ്രതിപക്ഷ കക്ഷികളും മുഖ്യധാരാ മാധ്യമങ്ങളുമടക്കം അപകടകരമായ മൗനമാണ് പുലർത്തിയതെന്നും പരക്കെ ആക്ഷേപമുണ്ട്.

മുസ്‌ലിം പള്ളികളും വ്യാപാരികള്‍, അഭിഭാഷകര്‍, നേതാക്കള്‍ എന്നിവരുടെ വീടുകളുമാണ് കൂടുതലും ലക്ഷ്യമിട്ടത്. പല വീടുകളും പൂര്‍ണമായും തകര്‍ക്കുകയും കത്തിക്കുകയും െചയ്തു.

ബിഷര്‍ഗഡിലെ നറോറയിലും സിപാഹിജാല ജില്ലയിലെ കലംചെറയിലും ഉനക്കോട്ടി ജില്ലയില്‍ പാല്‍ ബസാറിലും രതാബാരിയിലും പള്ളി തകര്‍ക്കുകയും ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തു. കടകളും വഴിവാണിഭക്കാരും ആക്രമിക്കപ്പെട്ടു. പടിഞ്ഞാറന്‍ ത്രിപുരയിലെ കൃഷ്ണനഗറിലും അഗര്‍ത്തലയിലുമാണ് കൂടുതല്‍ ആക്രമണം നടന്നത്. ഇവിടെയും പള്ളികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രപൂര്‍ അഗര്‍ത്തല പള്ളി തകര്‍ത്തു. രാംനഗര്‍ പള്ളിയും സിസിടിവിയും തകര്‍ത്തു. വടക്കന്‍ ത്രിപുരയില്‍ ധര്‍മനഗര്‍ പള്ളി അക്രമികള്‍ തകര്‍ത്തു, ചില പള്ളികള്‍ക്കു നേരെ കല്ലെറിഞ്ഞു. ചാമിത്തല മേഖലയിലെ രണ്ട് കടകൾക്ക് ചൊവ്വാഴ്ച തീവെച്ചിരുന്നു. മൂന്ന് വീടുകളും ചില കടകളും വി.എച്ച്.പി പ്രവർത്തകർ തകർത്തിട്ടുണ്ട്. റോവ ബസാറിന് സമീപമാണ് ആക്രമണമുണ്ടായതെന്ന് ജില്ലാ പൊലീസ് സുപ്രണ്ട് ബാനുപാഡ ചക്രബർത്തി പറഞ്ഞു.

മുസ്ലിം വിരുദ്ധ മുദ്രവാക്യങ്ങളുമായി 3500ഓളം വി.എച്ച്.പി പ്രവർത്തകരാണ് റാലിയിൽ അണിനിരന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. മുസ്ലിം സ്ത്രീകൾക്ക് നേരെയും ആക്രമണമുണ്ടായി. വീടുകളിൽ അതിക്രമിച്ച് കയറിയാണ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ആക്രമണം നടത്തിയത്.

തൃപുരയിൽ ഇതിനകം ഒരുഡസനിലേറെ മുസ്ലിം ആരാധനാലയങ്ങളും നിരവധി വീടുകളും എണ്ണമറ്റ സ്വത്തുവകകളും ആക്രമിക്കപ്പെട്ടതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ആർ.എസ്.എസും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ്ദൾ തുടങ്ങിയ അനുബന്ധ സംഘടനകളുമാണ് അക്രമത്തിന് പിന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tripuracongressRahul Gandhi
News Summary - rahul tweets on Tripura riots
Next Story