'അസത്യത്തെ എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാനാകും'; ഗാന്ധിയുടെ വാക്കുകളുമായി രാഹുലിെൻറ ആക്രമണം
text_fieldsകേന്ദ്ര-യു.പി സർക്കാറുകളുടെ അമിതാധികാര പ്രയോഗത്തിനെതിരെ ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് രാഹുലിെൻറ ട്വീറ്റ്. മേൽജാതിക്കാരുടെ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹഥറാസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനുള്ള ശ്രമത്തിനിടെ പൊലീസിെൻറ കയ്യേറ്റത്തിനിരയായ രാഹുൽ 'ഭൂമിയിലെ ആരെയും ഞാൻ ഭയപ്പെടുകയില്ല' എന്ന ഗാന്ധിജിയുടെ വാക്കുകളാണ് ട്വീറ്റ് ചെയ്തത്. ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള രാഹുലിെൻറ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
'ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ ആരുടേയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. അസത്യത്തെ എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും' - മഹാത്മാ ഗാന്ധിയുടെ ഈ വാക്കുകളാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗാന്ധിജയന്തി എന്ന ഹാഷ്ടാഗിലാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഹഥറാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും, സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കയെയും യു.പി പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇരുവർക്കുമെതിരെ കേസെടുക്കാനും യു.പി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വെല്ലുവിളി നിറഞ്ഞ രാഹുലിെൻറ ട്വീറ്റ്.
ഉത്തർ പ്രദേശിലെ ഹഥറാസിൽ സെപ്റ്റംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഉത്തർപ്രദേശിലെത്തിച്ച പെൺകുട്ടിയുടെ മൃതദേഹം ബുധനാഴ്ച പുലർച്ചെ തന്നെ യു.പി പൊലീസ് ദഹിപ്പിക്കുകയായിരുന്നു. മതാപിതാക്കൾക്കോ ബന്ധുക്കൾക്കോ മൃതദേഹം കാണിച്ചുകൊടുക്കാതെ ബലം പ്രയോഗിച്ചാണ് പൊലീസ് ദഹിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.