കർണാടക: ഉപമുഖ്യമന്ത്രിക്കു പുറമെ സ്പീക്കർ സ്ഥാനവും കോൺഗ്രസിന്
text_fieldsന്യൂഡൽഹി: ബുധനാഴ്ച കർണാടകത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ, പദവിയും വകുപ്പുകളും പങ്കിടുന്നതു സംബന്ധിച്ച് കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾ തമ്മിൽ ഡൽഹിയിൽ ചർച്ച. കോൺഗ്രസിന് ഉപമുഖ്യമന്ത്രി പദത്തിനു പുറമെ സ്പീക്കർ സ്ഥാനവും ലഭിച്ചേക്കും. പൊതുമിനിമം പരിപാടി മുന്നോട്ടുവെക്കും.
രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾക്കായി കോൺഗ്രസിൽനിന്ന് സമ്മർദമുയർന്ന പശ്ചാത്തലത്തിലാണ് സ്പീക്കർ സ്ഥാനവും ഒരു ഉപമുഖ്യമന്ത്രി സ്ഥാനവും എന്ന ഫോർമുല ഉരുത്തിരിഞ്ഞത്. ഒന്നിൽ കൂടുതൽ ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ പറ്റില്ലെന്ന് ജനതാദൾ-എസ് നേതൃത്വം വ്യക്തമാക്കി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്ത് തീരുമാനമെടുക്കാൻ കർണാടക ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ചുമതലപ്പെടുത്തി.
നിയുക്ത മുഖ്യമന്ത്രിയും ജനതാദൾ-എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ഡൽഹിയിലെത്തി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ചനടത്തി. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് ഇരുവരേയും ക്ഷണിക്കാൻ കൂടിയാണ് കുമാരസ്വാമി ഡൽഹിയിൽ എത്തിയത്. ബി.എസ്.പി നേതാവ് മായാവതിയേയും അദ്ദേഹം കണ്ടു. സത്യപ്രതിജ്ഞ ചടങ്ങിന് എത്തണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഫോണിൽ ക്ഷണിച്ചു.
കോൺഗ്രസും ജെ.ഡി.എസും ചേർന്ന് മന്ത്രിസഭയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ചചെയ്തതായി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ രാഹുലിെൻറ വസതിയിൽവെച്ച് കണ്ടശേഷം കുമാരസ്വാമി വാർത്ത ലേഖകരോട് പറഞ്ഞു. സഖ്യസർക്കാർ അഞ്ചു വർഷത്തെ സ്ഥിരതയുള്ള ഭരണം കാഴ്ചവെക്കും. പദവികളും വകുപ്പുകളും സംബന്ധിച്ച പാർട്ടിതല ചർച്ചകൾക്ക് കെ.സി. വേണുഗോപാലിനെ രാഹുൽ ചുമതലപ്പെടുത്തിയെന്നും ചൊവ്വാഴ്ച ചർച്ചകൾ പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. കുമാരസ്വാമിയുമായി ഉൗഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുക്കുമെന്നും രാഹുൽ ഗാന്ധി പിന്നീട് ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പിനു ശേഷം പൊടുന്നനെ രൂപവത്കരിക്കപ്പെട്ട സഖ്യമാണെന്നിരിക്കേ, കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും ഉയർന്ന നേതാക്കൾ തമ്മിൽ നേരിട്ടു കണ്ടിരുന്നില്ല. ഇൗ പശ്ചാത്തലത്തിൽ കൂടിയാണ് കുമാരസ്വാമി ഡൽഹിയിലെത്തിയത്.
രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ സമാന്തര ഭരണസാഹചര്യം ഉണ്ടാക്കുമെന്നാണ് ജനതാദൾ-എസ് ചൂണ്ടിക്കാട്ടിയത്. കോൺഗ്രസിന് 78, ജെ.ഡി.എസിന് 38 എന്ന ക്രമത്തിലാണ് സീറ്റുകൾ എന്നിരിക്കേ, മൂന്നു ഡസൻ വരുന്ന മന്ത്രിസഭാംഗങ്ങളിൽ 20പേർ കോൺഗ്രസിന് നൽകാനാണ് ഏകദേശ ധാരണ. വകുപ്പു വിഭജനം സംബന്ധിച്ച കൂടുതൽ ചർച്ച ചൊവ്വാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.